Saturday, August 3, 2013

രേഖചിത്രം

    

കടന്നു ചെല്ലുന്നോരാ പാതയിലൊക്കെയും
പ്രിതിബന്ധമേറെയുണ്ടായിരുന്നു
എല്ലാം മറികടന്നെത്തുന്ന നേരത്തും
വീണ്ടുമെത്തുന്നു പ്രതിസന്ധികള്‍

കണ്ണീര്‍  പൊഴിക്കുവാന്‍ തോന്നുമ്പോഴെല്ലാം
ഓര്‍ക്കുമേ കഷ്ടതയേറിയോരെ
പിന്നെ പൊഴിക്കുവാന്‍ കാത്തുവെക്കുമ്പോലെ
മിഴിനീരു താനേ മാഞ്ഞുപോകും

പെട്ടന്ന് പൊട്ടിത്തെറിക്കുവാനായുമ്പോള്‍
ഹിമമഞ്ഞുപോലാകുമാ നിമിഷം
ദൂരത്തെ കാഴ്ചകള്‍ കാണാമെന്നാകിലും
ചാരത്തെ കാഴ്ചകളെറെയിഷ്ടം

അമ്മകിളിയില്‍ നിന്നടര്‍ന്നു പോയപ്പോളോ
കുഞ്ഞിളം പൈതല്‍പോല്‍തേങ്ങി നിന്നു
ക്രോധശരങ്ങള്‍ക്ക്  മുന്നിലായ് നില്‍ക്കുമ്പോള്‍
ശാന്തമാം ദേവതപോലെ നിന്നു

സ്നേഹത്തിന്‍ സ്വാര്‍ത്ഥത അലറിവിളിച്ചപ്പോള്‍
ശാന്തമായൊഴുകുന്ന പുഴപോലായി
എല്ലാംതീര്‍ത്തോന്നു വിശ്രമിച്ചീടുവാന്‍
ഹൃത്തടമൊന്നു കൊതിച്ചുപോയ്

1 comment:

  1. സ്നേഹത്തിന്‍ സ്വാര്‍ത്ഥത അലറിവിളിച്ചപ്പോള്‍
    ശാന്തമായൊഴുകുന്ന പുഴപോലായി
    എല്ലാംതീര്‍ത്തോന്നു വിശ്രമിച്ചീടുവാന്‍


    ആശംസകൾ

    ReplyDelete