കടന്നു ചെല്ലുന്നോരാ
പാതയിലൊക്കെയും
പ്രിതിബന്ധമേറെയുണ്ടായിരുന്നു
എല്ലാം മറികടന്നെത്തുന്ന
നേരത്തും
വീണ്ടുമെത്തുന്നു പ്രതിസന്ധികള്‍
കണ്ണീര്‍ പൊഴിക്കുവാന്‍ തോന്നുമ്പോഴെല്ലാം
ഓര്‍ക്കുമേ കഷ്ടതയേറിയോരെ
പിന്നെ പൊഴിക്കുവാന്‍
കാത്തുവെക്കുമ്പോലെ
മിഴിനീരു താനേ മാഞ്ഞുപോകും
പെട്ടന്ന്
പൊട്ടിത്തെറിക്കുവാനായുമ്പോള്‍
ഹിമമഞ്ഞുപോലാകുമാ നിമിഷം
ദൂരത്തെ കാഴ്ചകള്‍
കാണാമെന്നാകിലും
ചാരത്തെ കാഴ്ചകളെറെയിഷ്ടം
അമ്മകിളിയില്‍ നിന്നടര്‍ന്നു
പോയപ്പോളോ
കുഞ്ഞിളം പൈതല്‍പോല്‍തേങ്ങി
നിന്നു
ക്രോധശരങ്ങള്‍ക്ക് മുന്നിലായ് നില്‍ക്കുമ്പോള്‍
ശാന്തമാം ദേവതപോലെ നിന്നു
സ്നേഹത്തിന്‍ സ്വാര്‍ത്ഥത
അലറിവിളിച്ചപ്പോള്‍
ശാന്തമായൊഴുകുന്ന പുഴപോലായി
എല്ലാംതീര്‍ത്തോന്നു
വിശ്രമിച്ചീടുവാന്‍
ഹൃത്തടമൊന്നു കൊതിച്ചുപോയ്
സ്നേഹത്തിന്‍ സ്വാര്‍ത്ഥത അലറിവിളിച്ചപ്പോള്‍
ReplyDeleteശാന്തമായൊഴുകുന്ന പുഴപോലായി
എല്ലാംതീര്‍ത്തോന്നു വിശ്രമിച്ചീടുവാന്‍
ആശംസകൾ