ഒരു യാത്ര പോകുവാന്‍ വന്നതാണു ഞാന്‍
യാത്ര ചോദിക്കുവാന്‍ നിന്നതാണു ഞാന്‍
കാലന്തരത്തോളം ദേശാടനത്തിനായ്
കാഷായവസ്ത്രംധരിച്ചവാനാണ് ഞാന്‍
യാത്രയിലൊക്കെയും തനിച്ചായിരുന്നു ഞാന്‍
കൂട്ടായി വന്നതോ അദൃശ്യമാം സാനിധ്യം
ദേശാടന കിളിയായ് ഞാന്‍ മെല്ലെ മാറവേ
പ്രിതികൂലമനവധി വട്ടമിട്ടെന്‍ ചുറ്റിലും
മരുഭൂമി യാത്രയില്‍ മണല്‍കാറ്റായും
കൊടുംങ്കാടിനുള്ളിലേ ഘോരസര്‍പ്പമായും
പായല്‍ നിറഞ്ഞരാ പാറകൂട്ടങ്ങളും
അലറി പാഞ്ഞെത്തുന്ന മലവെള്ള പാച്ചിലും
ഇതിനുള്ളില്‍ കണ്ടു ഞാന്‍ദൈന്യത്തിന്‍ രൂപങ്ങള്‍
പട്ടിണി പരിവട്ടമായ കോലങ്ങളും
ഭീതി നിറഞ്ഞരാ നയനങ്ങളാലെ
മരണത്തെ മുന്നിലായ് കണ്ടിരിക്കുന്നവര്‍
രാജ കൊട്ടാരത്തില്‍ വാഴുന്നു ചിലര്‍
ഗര്‍വോടെ ദൂര്‍ത്തിന്റെ മൂര്‍ത്തിഭാവങ്ങളായ്
എന്നിട്ടുമാര്‍ത്തിയാല്‍ പേക്കോലം തുള്ളുന്നു
തന്നുടെ മാനം വെടിഞ്ഞും തുലച്ചും
ഇനിയൊരു ചുവടു മുന്നോട്ടു പോകുവാന്‍
മനസ്സു കൊണ്ടെന്നെ വിലക്കിയതാര്
അവസാന ദൂതുമായെത്തുന്ന മരണമോ
കൈ പിടിച്ചെന്നെ നടത്തുന്ന സ്രഷ്ടാവോ ?
ആരോ തെളിക്കുന്ന .....
ReplyDeleteപാതകൾ വളരെ നീണ്ടവയാണ്
ReplyDelete