Saturday, August 17, 2013

യാത്ര



ഒരു യാത്ര പോകുവാന്‍ വന്നതാണു ഞാന്‍
യാത്ര ചോദിക്കുവാന്‍ നിന്നതാണു ഞാന്‍

കാലന്തരത്തോളം ദേശാടനത്തിനായ്‌
കാഷായവസ്ത്രംധരിച്ചവാനാണ് ഞാന്‍

യാത്രയിലൊക്കെയും തനിച്ചായിരുന്നു ഞാന്‍
കൂട്ടായി വന്നതോ അദൃശ്യമാം സാനിധ്യം

ദേശാടന കിളിയായ് ഞാന്‍ മെല്ലെ മാറവേ
പ്രിതികൂലമനവധി  വട്ടമിട്ടെന്‍ ചുറ്റിലും

മരുഭൂമി യാത്രയില്‍ മണല്‍കാറ്റായും
കൊടുംങ്കാടിനുള്ളിലേ ഘോരസര്‍പ്പമായും

പായല്‍ നിറഞ്ഞരാ പാറകൂട്ടങ്ങളും
അലറി പാഞ്ഞെത്തുന്ന മലവെള്ള പാച്ചിലും

ഇതിനുള്ളില്‍ കണ്ടു ഞാന്‍ദൈന്യത്തിന്‍ രൂപങ്ങള്‍
പട്ടിണി പരിവട്ടമായ കോലങ്ങളും

ഭീതി നിറഞ്ഞരാ നയനങ്ങളാലെ
മരണത്തെ മുന്നിലായ് കണ്ടിരിക്കുന്നവര്‍

രാജ കൊട്ടാരത്തില്‍ വാഴുന്നു ചിലര്‍
ഗര്‍വോടെ ദൂര്‍ത്തിന്റെ മൂര്‍ത്തിഭാവങ്ങളായ്

എന്നിട്ടുമാര്‍ത്തിയാല്‍ പേക്കോലം തുള്ളുന്നു
 തന്നുടെ മാനം വെടിഞ്ഞും തുലച്ചും

ഇനിയൊരു ചുവടു മുന്നോട്ടു പോകുവാന്‍
മനസ്സു കൊണ്ടെന്നെ വിലക്കിയതാര്

അവസാന ദൂതുമായെത്തുന്ന മരണമോ
കൈ പിടിച്ചെന്നെ നടത്തുന്ന സ്രഷ്ടാവോ ?

2 comments: