Thursday, August 22, 2013

തെറ്റും ശരിയും



പാലമൃതൂട്ടിയ മാതവിനെയോ
സ്നേഹം വിളമ്പിയ പിതാവിനെയോ
വേര്‍ തിരിച്ചീടുവാന്‍ അറിയാതെ പോയോ
ലഹരിയാല്‍ മുങ്ങിയ നിന്‍ ചെയ്തികള്‍

മദ്യം വിളമ്പിയകൂട്ടുകരോക്കെയും
ഇന്നെവിടെ പോയി ഓര്‍ക്കുന്നുവോ നീ
ദൂര്‍ത്തടിച്ചീടുവാന്‍ പണത്തിനായല്ലയോ
തെറ്റുകള്‍ക്കെല്ലാം  നീ ആരംഭമിട്ടതും

നിന്‍ ചെയ്തി കണ്ടമ്മ നെഞ്ചുപൊട്ടീടുമ്പോള്‍
ആ കണ്ണുനീരിന്‍റെ നോവു നീ കണ്ടില്ല
അപ്പോഴുംനിന്നുള്ളില്‍ നുരഞ്ഞു പതഞ്ഞതോ
ലഹരിതന്‍ ലോകത്തിന്‍ മായാജാലം

അച്ഛന്റെ നെഞ്ചകം വിങ്ങി മുറിഞ്ഞതും
പൊട്ടികരയുവാന്‍ കഴിയാതെ നിറഞ്ഞ മിഴികളും
കാഴ്ചയുണ്ടയിട്ടും അന്ധനായ്‌ നിന്നു നീ
സ്നേഹബന്ധങ്ങളെ തട്ടിമാറ്റീടുവാന്‍

നീയില്ലയെങ്കിലെന്‍ ജീവിതമില്ലെന്നു
നീ ചൊല്ലിയ പെണ്‍കിളി ഇന്നെവിടെ
ആ കണ്ണുനീരിനെ തടയുവാനാവുമോ
നീ നേടിയ തെറ്റിന്റെ ആകെ തുകയാലെ

സമൂഹനന്മക്കായ്  ഇന്നു നീ പൊരുതുമ്പോള്‍
അറിയാതെയെങ്കിലും നീറുന്നു നിന്നുള്ളം
പ്രാശ്ചിത്തം ചെയ്തു നീ മുന്നോട്ടു പോകുമ്പോള്‍
ഉയരത്തിലേക്കു മുന്നേറുവാന്‍ കഴിയട്ടെ

2 comments:

  1. കവിതയില്‍ വിഷയം വ്യത്യസ്തമായി അവതരിപ്പിക്കാന്‍ കഴിയുന്നത്‌ താങ്കളുടെ വിജയമാണ്

    ReplyDelete