Thursday, February 28, 2013

നീലിമയുടെ ജാലക കാഴ്ചകള്‍


പ്രഭാത കിരണങ്ങള്‍ പുഞ്ചിരി തൂകി ജാലകപാളികളില്‍ കൂടി എത്തിനോക്കുന്നു  സൂര്യദേവന്‍ ഇന്ന്  നേരത്തെ ഉണര്‍ന്നോ എന്നു ചിന്തിച്ചുകൊണ്ട് നീലിമ കിടക്കയില്‍നിന്നും എഴുന്നേറ്റു . രാത്രിഡ്യുട്ടിക്കു ശേഷമുള്ള അവധി ആയതിനാല്‍ ഒന്നുകൂടി പുതപ്പിനടിയില്‍ ചുരുണ്ടാലോ എന്ന് ചിന്തിച്ചു നല്ല തണുപ്പുള്ള പ്രഭാതം  എങ്കിലും വേണ്ടന്ന് തീരുമാനിച്ചു
               എഴുന്നേറ്റു ജാലകം മെല്ലെ തുറന്നു പുറത്തേക്കു നോക്കിനിന്നു . വിദേശത്ത് ജോലി കിട്ടിയ ശേഷം   അവധി ദിവസങ്ങളില്‍ നീലിമയുടെ ജീവിതത്തിന്റെ ഭാഗമാണ് കുറെ സമയത്തെ ഈ ജാലകകാഴ്ചകള്‍ . രാവിലെ ജോലിക്ക് ബസ്‌ കാത്തുനില്‍ക്കുന്നവരുടെ സംസാരം കേള്‍ക്കാം തൊട്ടടുത്ത  ബസ്‌ സ്റ്റോപ്പില്‍ . പരസ്പരം അറിയാത്തവര്‍ പോലും ഒരു ചെറു പുഞ്ചിരി സമ്മാനിക്കാനും ഒരു ശുഭദിനം ആശംസിക്കാനും അവര്‍ മറക്കാറില്ല . അത് കാണുമ്പോള്‍ മനസ് പെട്ടന്ന് തന്റെ ഗ്രാമത്തിലേക്ക് പോകുന്നു . ബസ്  കാത്തു നില്‍ക്കുമ്പോള്‍ പരസ്പരം അറിയാവുന്നവര്‍ പോലും ഒന്ന് പുഞ്ചിരിക്കാന്‍ മടി കാണിക്കുന്നവര്‍ . എന്തിനാണ്  ഇത്രയും പിശുക്ക് കാണിക്കുന്നത് ? ഉത്തരം കിട്ടാത്ത ഒരു ചോദ്യം നീലിമയുടെ മനസ്സില്‍ പൊന്തിവരാറുണ്ട്  .
               കോണ്‍ ക്രീറ്റ സൗധങ്ങല്‍ക്കിടയിലും കൊച്ചു പൂന്തോട്ടങ്ങളും മനോഹരമായി വെട്ടി ഒരുക്കിയ പൂച്ചെടികളും   തലയെടുപ്പോടെ നില്‍ക്കുന്ന മരതലപ്പുകളെ സുര്യ കിരണങ്ങള്‍ തഴുകുമ്പോള്‍ ഇല ചാര്‍ത്തുകളില്‍ പറ്റിപിടിച്ച മഞ്ഞിന്‍ കണങ്ങള്‍ മഴവില്ലിന്റെ ശോഭയോടെ തിളങ്ങുന്നതും എന്ത് കുളിര്‍മ്മയുള്ള കാഴ്ചകള്‍  . അല്പ സമയം കഴിഞ്ഞാല്‍ പിന്നെ തൊട്ടു മുന്‍വശത്ത്‌  ഉള്ള സ്കൂളിലെ കാഴ്ച്ചകളായി  പല വര്‍ണ്ണങ്ങളില്‍ കുഞ്ഞു ഉടുപ്പുമിട്ട്‌ അച്ഛന്റെയോ അമ്മയുടെയോ വിരല്‍തുമ്പില്‍ പിടിചെത്തുന്ന കുഞ്ഞോമനകള്‍ .  ചിലര്‍ പിടി വിടുവിച്ചു ഓടി പോകുന്നു  .ഒരു  സുന്ദരി കുട്ടി കരഞ്ഞുകൊണ്ട്‌ തിരിച്ചു നടക്കാന്‍ തുടങ്ങുന്നു .ഇന്ന് മടിപിടിച്ചു എന്ന് തോന്നുന്നു .അറിയാതെ  മനസ് കുട്ടികാലത്തിലേക്ക്  ഓടിപോകുന്നു . തന്റെയും കുട്ടികാലം ഇങ്ങനൊക്കെ ആയിരുന്നോ ? അതെ എന്ന് പറയാന്‍ പറ്റില്ല . അടുത്ത വീട്ടിലെ ചേച്ചിയുടെ കൂടെ സ്കൂളില്‍ പോയ ഓര്‍മ്മയാണ്  അധികവും . റോഡില്‍ വാഹനങ്ങള്‍ പായുന്നുണ്ട്‌ എങ്കിലും ആരെയും ശല്യപെടുത്താതെ ഒരു ഹോണ്‍ പോലും മുഴക്കാതെ പോകുന്നു . നമ്മുടെ നാട്ടില്‍ എന്നാണ്  ഇങ്ങനെ ഒരു മാറ്റം വരിക എന്നെങ്ങിലും ഉണ്ടാവുമോ ? മനസ്സില്‍ ചിന്തയുടെ വേലിയേറ്റങ്ങള്‍ നടന്നു കൊണ്ടിരുന്ന സമയമാണ് വീട്ടില്‍നിന്നും ഫോണ്‍ കാള്‍ വന്നത്‌  ജാലക കാഴ്ചകള്‍ കാണുന്നത് മതിയാക്കി .സമയം  പോയത് അറിഞ്ഞില്ല ഇനിയും  അടുത്ത അവധി ദിവസത്തിനായ്  നീലിമ കാത്തിരുന്നു .
               
              ജാലകകാഴ്ചക്കിടയില്‍ എവിടെയോ ഒരു മങ്ങല്‍ നീലിമക്ക്  അനുഭവപെട്ടുതുടങ്ങി എങ്കിലും കാര്യമാക്കിയില്ല .  അധികം താമസിക്കാതെ എന്തൊക്കെയോ അസ്വസ്ഥതകള്‍  പോലെ  തോന്നാന്‍ തുടങ്ങി ,ജോലി  ചെയുന്ന   ഹോസ്പിറ്റലിലെ റൊസാരി ഡോക്ടറോട് വിവരം പറഞ്ഞാലോ . നീലിമയുടെ ഏറ്റവും നല്ല സുഹൃത്താണ്‌  അമ്പതു കഴിഞ്ഞ ഡോക്ടര്‍ ഒരു കുഞ്ഞനുജത്തിയോടുള്ള വാത്സല്യം ആണ് നീലിമയോട് . അവധി കഴിഞ്ഞു ജോലിക്ക് പോയ ദിവസം ഡോക്ടറോട് വിവരം പറഞ്ഞു  ഒരു ചെക്ക്‌ അപ്  നടത്തണമെന്ന് പറഞ്ഞെങ്കിലും അവള്‍ കാര്യമാക്കിയില്ല . പിന്നീടു അധികം കഴിയും മുന്‍പ്‌ അവള്‍ ടെസ്റ്റ്‌ കള്‍ക്ക് വിധേയ ആകേണ്ടിവന്നു . കാരണം നീലിമയുടെ അവസ്ഥ മോശമാകാന്‍ തുടങ്ങിയിരുന്നു  . വിട്ടുമാറാത്ത പനിയും തലവേദനയും കാഴ്ച്ചയുടെ മങ്ങല്‍ ആകെകൂടി വല്ലാത്ത ഷീണം .
              ഡോക്ടറെ കണ്ടു ചെക്ക്അപ്പ്‌  കഴിഞ്ഞു റിസള്‍ട്ട്‌ കിട്ടിപ്പോള്‍ ആകെ തകര്‍ന്നുപോയി കാന്‍സര്‍ കോശങ്ങള്‍ തലച്ചോറിനെ അസാധരണ മായ വിധം ബാധിച്ചിരിക്കുന്നു . എണ്ണപ്പെട്ട ദിവസങ്ങളെ തന്റെ ജീവിതത്തിനും ജാലക കാഴ്ചകള്‍ക്കും ഒള്ളു എന്ന തിരിച്ചറിവ് വല്ലാതെ തകര്‍ത്തു കളഞ്ഞു .  നീലിമ വിദേശ വാസം അവസാനിപ്പിച്ച്‌ നാട്ടിലേക്കു പോകാന്‍ തീരുമാനിച്ചു . കൂട്ടുകാരോടെല്ലാം യാത്ര പറഞ്ഞു .റൊസാരി സാറിനോട് യാത്ര പറയാന്‍ ചെന്നെങ്കിലും ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല രണ്ടു പേര്‍ക്കും .നിറഞ്ഞു വന്ന നാല് മിഴികള്‍ കൊണ്ട് യാത്രപറഞ്ഞു പിരിഞ്ഞു . റൂമില്‍ തിരിച്ചെത്തിയ നീലിമ ഓര്‍ത്തു തനിക്കു ഒരു ദിവസം കൂടി ഇവിടെ ജാലക കാഴ്ചകള്‍ കാണാം . പിറ്റേന്ന് പതിവിലും നേരത്തെ എഴുന്നേറ്റു ജാലകം തുറന്നു .അന്ന് കാഴ്ചകള്‍ക്ക് പതിവില്ലാത്ത ഭംഗി തോന്നി . അധികസമയം ചിലവഴിക്കാന്‍ ഇല്ല നീലിമ നാട്ടിലേക്കു യാത്രയായി .                     ഇടക്ക് ഡോക്ടര്‍ ഫോണ്‍ വിളിക്കും നീലിമയുടെ വിവരങ്ങള്‍ അറിയാന്‍ ഒരുമാസം കഴിഞ്ഞ ഒരു പ്രഭാതത്തില്‍ ഒരു സന്ദേശം ഫോണില്‍ വന്നു നീലിമയുടെ സഹോദരന്‍        അരുണിന്റെ ആയിരുന്ന." കാഴ്ചകള്‍ ഒന്നുമില്ലാത്ത ലോകത്തേക്ക് നീലിമ യാത്രയായി" എന്നായിരുന്നു സന്ദേശം .  റോസാരിയുടെ കാഴ്ചകള്‍ മറച്ചുകൊണ്ട്‌ രണ്ടു തുള്ളി കണ്ണുനീര്‍ മുത്തുകള്‍ മണ്ണിലേക്ക് ഇറ്റു വീണു .
          

Saturday, February 23, 2013

സുരാപാനം


സാന്ത്വനമേകുവാന്‍ നീട്ടേണ്ടകൈകളില്‍
പ്രഹരമേല്‍പ്പിക്കുന്ന ദണ്ഡായിടുമ്പോള്‍
കാരണമെന്തെന്നറിയാന്‍ തിരയേണ്ട
നാസികത്തുമ്പിലെത്തും രൂക്ഷഗന്ധംമതി

വിഷമാംമദ്യത്തെ  മോന്താന്‍തുടങ്ങുമ്പോള്‍
പ്രിയമുള്ളവര്‍തന്‍ കാത്തിരിപ്പോര്‍ക്കില്ല
കൂടെക്കുടിക്കുവാന്‍ കൂട്ടുകാരുണ്ടപ്പോള്‍
വീട്ടിലെപട്ടിണി മാത്രമോര്‍ക്കുന്നില്ല

അപ്പന്‍റെ തെറിവിളികള്‍  ദൂരേന്നുകേള്‍ക്കാം
മക്കള്‍തന്‍ കണ്ണുകള്‍ഭീതിയാല്‍ നിറയുന്നു
പേടിച്ചരണ്ടവര്‍  ഓടിയൊളിക്കുന്നു
അമ്മതന്‍പിന്നിലും കട്ടിലിന്‍ക്കീഴിലും

വാതില്‍ ചവിട്ടി തുറന്നുവരുന്നൊരു
പതിയുടെ രൂപം  കാണുന്ന മാത്രയില്‍
കൊള്ളിയാന്‍ മിന്നിക്കടന്നു പോകുന്നിതാ
വിറയാര്‍ന്നുനില്‍ക്കുന്ന പത്നിതന്നുള്ളിലും

 കാട്ടിക്കൂട്ടുന്ന  പേക്കൂത്തുചൊല്ലുവാന്‍
എന്‍വര്‍ണിക  തുമ്പിനുശക്തിപോരാ
എല്ലാംവലിച്ചെറിയുന്നു മുറ്റത്തേക്ക്
കൂടെയുണ്ടാവും മനുഷ്യകോലങ്ങളും

ആട്ടംകഴിഞ്ഞു  പ്രഭാതത്തില്‍ചൊല്ലുന്നു
എനിക്കിനിവേണ്ടയീ  സുരാപാനം
വീണ്ടുമാസന്ധ്യയിലാടിത്തിമര്‍ക്കുന്നു
സുരാസുവായ്‌ ജീവിതംപിന്നെയും

എന്തിനുവേണ്ടി സുരാപാനംചെയ്യുന്നു  നീ
ജീവിതം ദുസ്സഹമാക്കിടാനോയെന്നും
ഇനിവേണ്ടയെന്നു പ്രതിന്ജയെടുക്കുവിന്‍
നിന്‍ജീവിതം സുരഭിലമാക്കിടുക്ഷോണിയില്‍

*സുരാപാനം=മദ്യപാനം


Thursday, February 14, 2013

പ്രവാസജീവിതം


യാത്രപറയുന്നുദൂരേക്ക്‌തൊഴിലിനായ്
ചിന്തിച്ചതില്ലയെന്‍ മാനസ്സമിത്രയും
പിന്നീടുവന്നൊരാനിമിഷങ്ങളെന്നില്‍
ഓരോയുഗംപോലെ പിറവികൊണ്ടു

ഓമനപ്പൈതലിന്‍  മുഖമൊന്നുകാണാന്‍
എത്രനാള്‍ക്കാക്കണമറിയില്ലെനിക്ക്
മേലാളന്മാരുടെദയവിനായ്  കാക്കുന്ന
നിമിഷങ്ങളെണ്ണിയെന്‍ ജീവിതയാത്ര

പ്രിയസഖിത്തന്നുടെ മൊഞ്ചുള്ള
പുഞ്ചിരി കണ്ടിട്ടുമെത്രനാളായ്
കരങ്ങള്‍ക്കോര്‍ത്തുക്കൂടെനടന്നിടാന്‍
അറിയാതെയുള്ളം കൊതിച്ചുപോകുന്നു

എന്തെന്തു നോവുകള്‍പ്പേറിനടക്കുന്നു
ഓരോപ്രവാസിതന്‍ ശ്വാസവേഗങ്ങളില്‍
ഉറ്റവരുടയവരെല്ലാം തിങ്ങുമോര്‍മ്മയില്‍
നോവുന്നനനവായ് കണ്ണിണതുളുമ്പുന്നു

വിശേഷങ്ങള്‍ സ്നേഹിതര്‍ചേര്‍ന്നീടിലും
നോവുമോരോപ്രവാസിതന്‍ത്തുടിപ്പുകള്‍
എത്രനാള്‍തുഴയണമറിയില്ലെനിക്ക്‌
മുന്നോട്ടൊഴുകുന്നയീ പ്രയാണങ്ങള്‍ 

Sunday, February 10, 2013

ഏകാന്തതയുടെ പ്രണയിനി


ഏകയായലയുവാനാണെനിക്കിഷ്ട്ടം
ഏകാന്തതയുടെ കൂട്ടെനിക്കിഷ്ടം
ശബ്ദമില്ലാത്തൊരുരാവിന്‍റെയാമത്തില്‍
ഏകാന്തപഥികയായ് ചിന്തിക്കാനിഷ്ടം

എന്നുതൊട്ടണെന്നറിയില്ലെനിക്കിന്നു-
മേകാന്തതയെപ്രണയിച്ചുപോയത്
വിങ്ങുംമനസ്സിന്‍ നൊമ്പരംമായ്ക്കുവാന്‍
ഏകാന്തതയാണെനിക്കേറെയിഷ്ടം

ഹൃദയത്തുടിപ്പിന്‍  വേദനനീക്കുവാന്‍
ചുടുകണ്ണുനീരായ്  നീര്‍ച്ചാലൊഴുക്കുവാന്‍
വിങ്ങിക്കരയുമ്പോള്‍  തേങ്ങലടക്കുവാന്‍
ഏകാന്തതയെ  പ്രണയിച്ചിരുന്നു ഞാന്‍  

ഏകാന്തതയുടെ ചാരത്തിരിക്കുമ്പോള്‍
 മരണത്തിന്‍ പുഞ്ചിരിയറിഞ്ഞിരുന്നു
രോഗക്കിടക്കയില്‍ മയങ്ങിയനേരത്തു-
മേകാന്തതയുടെ സുഖം നുകര്‍ന്നു

സല്ലപിച്ചീടുമീയേകാന്തനിമിഷത്തില്‍
കേള്‍ക്കുന്നു ഞാനാപ്പദനിസ്വനം
പൊട്ടുമീക്കുമിളപോല്‍ ജീവത്തുടിപ്പുകള്‍
ഏകാന്തതയിലലിയുന്നു നിശ്ചലം 

Tuesday, February 5, 2013

അക്ഷരങ്ങളുടെ ഓര്‍മ്മകുറിപ്പുകള്‍

                                                                    
ഓര്‍മ്മത്താളിലെ കടലാസുപുഷ്പങ്ങള്‍
ഓര്‍ത്തോര്‍ത്തിരുന്നു  കണ്‍ച്ചിമ്മിയോ
തളിരിട്ടുപ്പൂത്തുവിടര്‍ന്നുവിലസിയ
ഇന്നലെകളുടെ ഓര്‍മ്മയാണോ

ഓര്‍മ്മതന്‍ താളിലെത്ര കഥയാണ്
മായാതെമങ്ങാതെയക്ഷരപുഷ്പമായ്
ദുഃഖസന്തോഷങ്ങളും  പ്രണയവിരഹങ്ങളും
ജയപരാജയങ്ങളും മരണവും ജീവനും

എല്ലാമായ്‌  പുനര്‍ജ്ജനിക്കുന്നു ഞാന്‍
ഓര്‍മ്മകളെന്നും  കോള്‍മയിര്‍ക്കൊള്ളിക്കും
കാലമെത്ര  പിന്നിട്ടുയെങ്കിലും
മെല്ലെ കോറിവേദനിപ്പിക്കാതെ

കവിതന്‍ക്കയ്യിലെ തൂവല്‍സ്പര്‍ശ-
മെത്രദിനങ്ങളില്‍ കാത്തിരുന്നുഞാന്‍
അക്ഷരക്കുഞ്ഞായ് പുനര്‍ജ്ജനിക്കാ-
നെത്രദിനരാത്രങ്ങള്‍ കാത്തിരുന്നുഞാന്‍

കവിയുടെ ചുണ്ടിലെമന്ത്രണമാകുവാന്‍
അക്ഷരനക്ഷത്രം കോര്‍ത്തിണക്കി
ഇന്നുംപ്പിറക്കുന്നു കഥയായ്കാവ്യമായ്
അക്ഷരപൂക്കള്‍  നനുത്തൊരോര്‍മ്മയായ്‌

അറിയില്ലമൊഴിയുവാനെന്തെന്ന്‍
ഓരോനാവുമേറ്റുപാടിടുമ്പോള്‍
കുളിരായ്ക്കുളിര്‍മഴയായ്‌ പെയ്തിറങ്ങുന്നു
അക്ഷരമാലതന്‍ കവിതക്കൂട്ടുകള്‍