Saturday, March 23, 2013

പ്രണയനൊമ്പരം



പ്രണയത്തിനുള്‍ച്ചൂടറിയുവാന്‍ 
പ്രണയകല്ലോലിനിയില്‍നീന്തിവരൂ 
പ്രണയമൊരു തൂവല്‍സ്പര്‍ശമെന്ന്‌
പ്രണയദിനങ്ങളില്‍ക്കരുതുന്നവര്‍ 

മഴക്കായ്കാക്കും വേഴാമ്പലാ-
യെന്നുംകാത്തിരുന്നവരാണവര്‍ 
കണ്ടുമുട്ടും നിമിഷങ്ങളില്‍
സ്നേഹപ്രളയം തീര്‍ത്തവര്‍  

ആദ്യമാദ്യമമൃതായ്സ്നേഹ-
മാവോളം പാനംചെയ്തവര്‍ 
ഇടവപ്പാതിപോലാര്‍ത്തലച്ചു
ഇടമുറിയാതെ പെയ്തുപോയ് 

ദൂരെനിന്നു കാണുമ്പോഴും
ഇടനെഞ്ചിന്‍ സ്പന്ദനങ്ങള്‍
ഇടിമുഴക്കംപ്പോലെക്കേള്‍ക്കാം
അവര്‍തന്‍ കര്‍ണ്ണപുടങ്ങളില്‍ 

വേര്‍പിരിഞ്ഞൊരു നാളില്‍ 
രണ്ടുധ്രൂവങ്ങളിലേക്ക് യാത്രയായ്
പ്രണയനൊമ്പരങ്ങള്‍ പേറിടും
കനത്തഭാണ്ഡത്തിന്‍ ഭാരവുമായ് 

മുന്നെനടന്നവരുടെ കാലടിപ്പാടുകള്‍ 
നിണംപൊടിച്ചുതെളിഞ്ഞുനിന്നുമണ്ണില്‍ 
ഓര്‍മ്മകളില്‍ കൂടുക്കൂട്ടിയകിളികളല്ലോ
അലഞ്ഞുനടന്നതാ വനാന്തരങ്ങളില്‍

മധുരമുള്ളനോവിന്‍റെചിന്തയെ 
ചിത്രമായ്‌ചില്ലിട്ടുവെച്ചവര്‍ 
അലങ്കരിക്കുവാന്‍ഹാരംതേടി 
അലഞ്ഞുതളര്‍ന്നവര്‍മടക്കയാത്രയായ് 

Sunday, March 10, 2013

മുഖഭാവങ്ങള്‍




ഓര്‍മ്മയുടെയലയാഴിയില്‍ 
നീങ്ങുമൊരുചെറുതോണിയായ് 
തെളിഞ്ഞുനില്‍ക്കയാണെന്നും
ഓമനിച്ചുമ്മവെച്ചൊരുവദനം 

ആദ്യത്തെ നിദര്‍ശനത്തില്‍ 
ആഴത്തില്‍ പതിഞ്ഞരൂപം 
ഇഷ്ടമെന്നു ചൊല്ലിയപ്പോള്‍
നാണത്താല്‍ക്കുനിഞ്ഞ ഭാവം 

ചുണ്ടില്‍സ്മിതംതൂകിയെത്തും 
കപോലങ്ങളില്‍നുണക്കുഴിയുമായ് 
ചേലില്‍നിരക്കുംമുല്ലമൊട്ടിന്‍ 
ചന്തമേറിയ ദന്തങ്ങളും 

കണ്ടുമുട്ടും നിമിഷങ്ങളില്‍
പ്രകാശംപ്പൊഴിക്കുംമിഴിയിണകള്‍
മുത്തമിടാന്‍ കൊതിക്കുന്നു
വാഗ്ദലത്തിന്‍ രൂപഭംഗി

പിണങ്ങുമ്പോള്‍ നോവിന്‍റെ
നനവൂറുന്ന നയനങ്ങളും
ഇണങ്ങുമ്പോള്‍ക്കുറുമ്പുമായ- 
ണയുന്നു ചാരത്തിരിക്കുവാന്‍ 

എന്നിട്ടുമെങ്ങുപോയ്മറഞ്ഞു 
പ്രേമരൂപേയെന്‍പ്രണയിനി 
പിരിയില്ലയെന്നുചൊല്ലി
നെഞ്ചില്‍ചേര്‍ത്തനിന്‍മുഖം

ഒരുവട്ടംക്കൂടിയെന്‍മുന്നിലായ് 
വന്നീടുമോയെന്‍ക്കിനാവിലെങ്കിലും 
താലോലിക്കാന്‍ക്കൊതിക്കുന്നുനിന്‍മുഖം 
ഹൃദയവനികയില്‍വിടര്‍ന്നപുഷ്പമേ 

Tuesday, March 5, 2013

അമ്മ



സ്നേഹമെന്നമൂന്നക്ഷരമാദ്യം
പഠിപ്പിച്ചഗുരുവാണെന്നമ്മ 
വിദ്യയേകീടാനായ്‌വിദ്യാലയത്തിലേ-
ക്കെന്നെനടത്തിച്ചു അമ്മ

വഴിതെറ്റിയലയാതെ നേരിന്‍റെമാര്‍ഗ്ഗത്തില്‍
എന്നുംനയിച്ചുയെന്‍ അമ്മ
തെറ്റുകാണുമ്പോഴരുതെന്ന് ചൊല്ലീടും
സ്നേഹത്തിന്‍നിറകുടം അമ്മ 

തേങ്ങിക്കരയുമ്പോള്‍മാറോടണച്ചെന്നെ
ആശ്വസിപ്പിച്ചീടുമമ്മ
സഹനത്തിന്‍പാതയിലാശ്വാസദൂതുമായ്‌
അരികില്‍വന്നണഞ്ഞീടുമമ്മ

തളരുന്നനേരത്തുത്താങ്ങുന്നകൈകളായ്
എന്‍മുന്നിലെത്തിടും അമ്മ 
കദനഭാരത്തിന്‍റെകനലായെരിയുമ്പോള്‍   
ഒരുകുളിര്‍തെന്നലായ് തഴുകുമമ്മ

മിഴിയില്‍ത്തെളിയുന്ന ബാഷ്പബിന്ദുക്കളെ 
ചുംബനംക്കൊണ്ടുത്തുടക്കുന്നുയമ്മ 
എത്രവര്‍ണ്ണിച്ചാലും വര്‍ണ്ണിച്ചുത്തീരാത്ത
സ്നേഹത്തിന്‍ നിറദീപമമ്മ