Friday, May 24, 2013

വയല്‍ കിളി


വയലിലൊരു കിളി പാടി

ആ പാട്ടിനലകള്‍ അരികെ മുഴങ്ങി


കതോര്‍ത്തിരുന്ന നീ ഊന്നുവടിയുമായ്‌
ദിക്കേതെന്നറിയാതെ സഞ്ചാരിയായ് 

പാതയോരങ്ങളില്‍ കേട്ടതില്‍ പലതും
കിളിയുടെ നാദമോ അറിയുവാനായില്ല

പലനാള്‍ കേട്ടിട്ടും ശ്രവിക്കാതെ പോയതും
ചാരെയുണ്ടായിട്ടും തോന്നലില്‍ ദൂരെയായ്

നീണ്ടുകിടക്കുന്ന പാതകള്‍ താണ്ടി നീ
ലക്ഷ്യത്തിലെത്തുവാന്‍ മുന്നോട്ടു പോയതും

യാത്രതന്‍ ഉത്തരം എന്തെന്നറിയണ്ടേ?
സ്വന്തനമേകുന്ന നാദമാണാഗാനം

ഒന്നിലും കാണാത്തയെന്തോ ഒരു നന്മ
ഈശ്വരന്‍ ദാനമായ് നല്‍കിയതാവണം

പലകുറിയരുകില്‍ കേട്ടതാണെങ്കിലും
എന്തെയെനിക്കന്നറിയാന്‍ കഴിഞ്ഞില്ല ?

അറിയില്ലെനിക്കിന്നും ചെന്നെത്തുവാനായ്‌
കഴിയുമോ എന്നുടെ ലക്ഷ്യത്തിന്‍ ചാരെ ?



Sunday, May 19, 2013

അലീസയുടെ ഓര്‍മ്മപെടുത്തല്‍



     

                       ജീവിതം എല്ലാവര്‍ക്കും ഓര്‍മ്മപെടുത്തല്‍ നിറഞ്ഞതാണ്‌.കുട്ടിക്കാലം,കൌമാരം,പ്രണയം,വിരഹം,പ്രിയമുള്ളവരുടെ മരണം അങ്ങനെ ഒരുപാടു കാര്യങ്ങള്‍.ഓര്‍മ്മകളുടെ ലോകത്ത് ജീവിച്ചിരുന്ന രോഹിത്തിനെ കൂട്ടുകിട്ടുന്നത് ഇന്നും അലീസയുടെ ഓര്‍മ്മയില്‍ അല്പം പോലും മങ്ങല്‍ ഏല്‍ക്കാത്ത ചിത്രമായി അവശേഷിക്കുന്നു. ജോലിക്ക് പോകുമ്പോള്‍ മെട്രോ സ്റ്റേഷനില്‍ വച്ചാണ് അലീസാ അവനെ കണ്ടുമുട്ടിയത്‌.പലപ്പോളും അലീസാ ശ്രദ്ധിക്കാറുണ്ട് രോഹിത്തിനെ അതിനുള്ള കാരണം എപ്പോളും അവന്‍റെ മുഖത്ത് വിരിയുന്നത് ഒരു വിഷാദഭാവമാണ്.ഒറ്റപെട്ടു വിദൂരതയില്‍ കണ്ണുംനട്ട് നില്‍ക്കും.എല്ലാവരുംപരസ്പരം കുശലം പറയുമ്പോള്‍ ആരോടുംമിണ്ടാതെ ഉള്ള നില്‍പ്പ്. എന്തെങ്കിലും ചോദിച്ചാല്‍ അതിനു മാത്രമുള്ള മറുപടി ഇതൊക്കെ ആയിരുന്നു രോഹിത്തിന്റെ വിശേഷണങ്ങള്‍.
     ഒരു ദിവസം പതിവുപോലെ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ രോഹിത്ത് തനിച്ചു നില്‍ക്കുന്നു അലീസയുടെ കൂട്ടുകാരും എത്തിയില്ല. അലീസാ പതിക്കെ അവന്‍റെ അടുത്ത് ചെന്ന് ഒരു സുപ്രഭാതം ആശംസിച്ചു വിഷാദം നിറഞ്ഞഒരു പുഞ്ചിരികൊണ്ടു അവനും നല്‍കി തിരികെ ഒരു സുപ്രഭാതവും.പിന്നീടുള്ള ദിനങ്ങളില്‍ രോഹിത്ത് അലീസയെ കാണുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിക്കാന്‍ മറക്കാറില്ല. ഒരു ദിവസം അലീസാ രോഹിത്തിനോട് വിശേഷങ്ങള്‍ തിരക്കി.ബാങ്ക് ജോലിക്കാരായ റാമിന്റെയും ലീനയുടെയും ഏകമകന്‍. അവര്‍ രണ്ടു മതത്തില്‍ പെട്ടവര്‍  സ്നേഹിച്ചു വിവാഹിതരായി .അതിനാല്‍ വീട്ടുകാരില്‍ നിന്നും ഒറ്റപെട്ടു എങ്കിലും അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു. അവര്‍ വളരെ സ്നേഹത്തോടെ ഏകമകനെ വളര്‍ത്തിയത്‌.
         നീണ്ടു കിടക്കുന്ന പുഞ്ചപാടങ്ങളുടെ അപ്പുറമാണ് അന്നയുടെ വീട്.പപ്പാ,മമ്മി രണ്ടു ഏട്ടന്മാര്‍ ഇതാണ് അന്നയുടെ ലോകം അവരുടെ ഏല്ലാം പുന്നാരകുട്ടി. ആരുകണ്ടാലും ഒന്നുകൂടിനോക്കുന്ന സുന്ദരികുട്ടി. പക്ഷെ പഠിക്കാന്‍ മണ്ടിയാണ്. അങ്ങനെയാണ് അന്ന രോഹിത്തിന്റെ അടുത്ത് ടൂഷന്‍ പഠിക്കാന്‍ എത്തുന്നത്.രോഹിത്ത് പഠിക്കാന്‍ മിടുക്കന്‍ നന്നായി പാട്ട് പാടും സ്കൂളില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട കുട്ടി. അന്നക്കുംരോഹിത്തിനും  അധികനാള്‍ വേണ്ടിവന്നില്ല പഠനം പ്രണയത്തിലേക്കു വഴിമാറാന്‍. ഒരു ദിവസം രോഹിത്തിന്‍റെ മമ്മി അവരുടെ സംസാരം കേള്‍ക്കാന്‍ ഇടയായി. പഠനമല്ല അവരുടെ സംസാരം എന്ന് മനസ്സിലാക്കാന്‍ ലീനയ്ക്ക് അധികസമയം വേണ്ടിവന്നില്ല.അനുഭവം ആണല്ലോ ഗുരു.ലീന ഭര്‍ത്താവിന്‍റെ മുന്‍പില്‍ വളരെ ശാന്തമായി കാര്യങ്ങള്‍അവതരിപ്പിച്ചു. അവര്‍ ഒരു തീരുമാനം എടുത്തു രോഹിത്തിനെ അടുത്ത സ്കൂള്‍ വര്‍ഷം ബോര്‍ഡിങ്ങില്‍ ആക്കാന്‍. സ്കൂള്‍ അടക്കാന്‍ ഇനി രണ്ടു മാസം മാത്രം.ഇന്നി മുതല്‍ ടൂഷന് വരണ്ട എന്ന് അന്നയോടു പറഞ്ഞു.രോഹിത്തും അന്നയും പിടിക്കപെട്ടു എന്ന് അവര്‍ക്ക് മനസിലായി.നെഞ്ചു പൊട്ടുന്ന സങ്കടവുമായി  അവര്‍ പിരിഞ്ഞു എങ്കിലും പാടവരമ്പിലും സ്കൂള്‍ യാത്രയിലും അവര്‍ അക്ഷരങ്ങളിലൂടെ ദൂത് കൈമാറി. സ്കൂള്‍ അടച്ചപ്പോള്‍ കൂട്ടുകാരുമായി ചക്കരമാവിന്‍റെ ചുവട്ടില്‍ കളിക്കുമ്പോള്‍ നോട്ടങ്ങളിലൂടെ സ്നേഹം പങ്കുവെച്ചു. സ്കൂള്‍ തുറന്നപ്പോള്‍ രോഹിത്ത് ബോര്‍ഡിങ്ങിലേക്ക് പോയി എങ്കിലും അവധിക്കാലത്തിനു വേണ്ടിഅവര്‍ കാത്തിരുന്നു.സ്കൂള്‍ ജീവിതംഅവസാനിച്ചപ്പോള്‍ തുടര്‍ പഠനത്തിനായ് രോഹിത്ത് ദൂരേക്ക്‌ യാത്രയായി. എങ്കിലും അവരുടെ സ്നേഹം മുന്നോട്ടു പോയികൊണ്ടിരുന്നു.ഇടക്ക് എപ്പോളോ സുഹൃത്തിന്‍റെ ഒരു ലെറ്റര്‍ കിട്ടി രോഹിത്തിനു കാര്യം എന്താണെന്നു അറിയാന്‍ നാട്ടിലേക്കു തിരിച്ച രോഹിത്തിനെ കാത്തിരുന്നത് തന്‍റെ പ്രിയപ്പെട്ട അന്നയെ തനിക്ക് നഷ്ടപെടുന്നു എന്ന വാര്‍ത്തയാണ്. നാളെ അന്നയുടെ വിവാഹം ആണ്  ഒരു നോക്ക് കാണാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല കാരണം അന്ന വീട്ടു തടങ്കലില്‍ ആയിരുന്നു.രോഹിത്ത് ആകെ തകര്‍ന്നുപോയി.പിന്നീടു ഒരു നല്ല കൌണ്‍സിലിംഗ് വേണ്ടി വന്നു രോഹിത്തിനെ ഒന്ന് കരകയറ്റാന്‍.രോഹിത്ത് പഠനം പൂര്‍ത്തിയാക്കിവിദേശത്ത് ജോലിക്ക് പോയി എന്നാലും അന്നയുടെ ഓര്‍മ്മകള്‍ അവനെ നുള്ളിനോവിച്ചു കൊണ്ടിരുന്നു.


                                           അന്നയും ഇടക്കൊക്കെ രോഹിത്തിനെ ഓര്‍ക്കുമായിരുന്നു.ഇതിനിടയില്‍ അന്നയ്ക്ക് ഒരു കുഞ്ഞു പിറന്നു പിന്നീടുള്ള അവളുടെ ദിനങ്ങള്‍ സന്തോഷത്തോടെ മുന്നോട്ടു പോകുമ്പോള്‍ ദുരന്തമായി ഒരു വാഹനാപകടം അന്നയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. അവള്‍ക്കു ഭര്‍ത്താവിനെ നഷ്ടമായി. പിന്നീടുള്ള അവളുടെ ജീവിതം സ്വന്തം വീട്ടിലേക്കു പറിച്ചുനടപെട്ടു .കൂട്ടുകാരില്‍ നിന്നു വിവരം അറിഞ്ഞ രോഹിത്തിന്റെ നോവുകള്‍ക്ക്‌ മൂര്‍ച്ചയേറി . അതോടെ അവന്‍ കൂടുതല്‍ മൂകനായി.ഈ രോഹിത്തിനെ ആയിരുന്നു നമ്മള്‍ എന്നും സ്റ്റേഷനില്‍ വച്ച് കണ്ടുമുട്ടിയിരുന്നത്‌. രോഹിത്തിന്‍റെ കഥകള്‍ കേട്ടപ്പോള്‍ അലീസക്കും ഉള്ളില്‍ ഒരു നീറ്റല്‍ അനുഭവപെട്ടു. അലീസാ തനിക്കു പറ്റുന്ന രീതിയില്‍ എല്ലാംഅവനെ സമാധാനിപ്പിച്ചു .
         അലീസയെ കാണുമ്പോള്‍ രോഹിത്തും ശ്രദ്ധിക്കാറുണ്ടായിരുന്നു കാരണം അന്നയുടെ എന്തെക്കെയോ ഒരു സാമ്യം അവളില്‍ കണ്ടിരുന്നു .പിന്നീട് അലീസയോടോതുള്ള നിമിഷങ്ങളില്‍ രോഹിത്ത് തന്‍റെ വിഷാദ ഭാവങ്ങളോടു വിടപറയാന്‍ തുടങ്ങിയിരുന്നു .ഓരോദിവസം കഴിയുമ്പോളും അവര്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു.അലീസയുടെ മുന്‍പില്‍ ചിലപ്പോള്‍ കൊച്ചുകുട്ടികളെപോലെ അവന്‍ പിണങ്ങി . അലീസാ മറ്റുള്ളവരോട് സംസാരിക്കുന്നതോ നോക്കുന്നതോ പോലും ചിലപ്പോള്‍ അവനെ ദേഷ്യം പിടിപ്പിച്ചു. നന്നായി ചിത്രംവരക്കുമായിരുന്ന അലീസാ അതില്‍ നിന്നുപോലും പിന്മാറാന്‍ അവന്‍ പ്രേരിപ്പിച്ചു.കാരണം അവളുടെ മനോഹരമായ ചിത്രങ്ങള്‍ ഇഷ്ടമായി എന്ന് ആരെങ്കിലും പറയുന്നത് അവനു സഹിക്കാന്‍ പറ്റാതെ വന്നു.സ്നേഹം ബന്ധനമായി മാറിയ അവസ്ഥ.അവനോടുള്ള ഇഷ്ടം കൊണ്ടു തന്‍റെ ചിത്രം വര അവള്‍ ഉപേക്ഷിച്ചു അത്രക്കും അവന്‍ അലീസയുടെ ജീവിതത്തിന്റെ ഭാഗമായി.പിന്നീടുള്ള ഓരോ പ്രഭാതവും അവര്‍ക്ക് വേണ്ടി സ്രഷ്ടിച്ചതുപോലെ തോന്നി. അവധിക്കാലം ചിലവഴിക്കാന്‍ അവര്‍ ഒരുമിച്ചു നാട്ടില്‍ പോകാം എന്ന് തീരുമാനിച്ചു സമയമായപ്പോള്‍ അലീസക്ക് അവധി ലഭിച്ചില്ല. രണ്ടു പേര്‍ക്കും വല്ലാത്ത വീര്‍പ്പുമുട്ടല്‍ സങ്കടം പറയാന്‍ പറ്റുന്നില്ല രോഹിത്ത് നാട്ടിലേക്കു യാത്ര തിരിച്ചു.
          നാട്ടില്‍ എത്തിയ രോഹിത്ത് അലീസയെ മറന്നപോലായി ഒരു വിവരവും ഇല്ല.ഒരു മിസ്സ്കാല്‍ എങ്കിലും വന്നെങ്കില്‍.നാട്ടിലേക്കു വിളിക്കാന്‍ നമ്പര്‍ അറിയില്ല സങ്കടത്തോടെ അവന്‍റെതിരിച്ചുവരവിനായി കാത്തിരുന്നു.ഒരു അവധി ദിവസം കൂട്ടുകാരി റെസിയയുടെ അടുത്ത് പോയി അലീസയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയാണ് അവള്‍.അവിടെ വച്ച് അത്യാവിശ്യമായിവീട്ടിലേക്കു ഒന്ന് സംസാരിക്കാന്‍ സ്കയ്പ്  തുറന്നപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് രോഹിത്തിന്റെ  ഫോട്ടോ  ആയിരുന്നു.പേര് റാംഎന്നും അവള്‍ വേഗം ആ കാള്‍ തുറന്നു ഒരു മണിക്കൂര്‍ സംസാരിച്ചതുംകട്ട്‌ ചെയ്ത ശേഷം  I miss u da” എന്ന് പല തവണ എഴുതിയിരിക്കുന്നതും അലീസാ ഒരു തീക്കനല്‍ കൊണ്ടു കുത്തേറ്റപോലായി.റെസിയയോട്  അവള്‍ രോഹിത്തിനെകുറിച്ച് ചോദിച്ചു അവര്‍ ഫേസ് ബുക്കില്‍ പരിജയപെട്ടിട്ടു ഒരു മാസം ആയി എന്നും ചാറ്റിങ്ങും സംസാരവും എല്ലാം അവള്‍ പറഞ്ഞു
അലീസാക്കു നെഞ്ചു പിളരും പോലെ തോന്നി എങ്കിലും ഒന്നും പറയാതെ അവള്‍ അവിടെ നിന്നും പോന്നു.കാരണം റെസിയ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയയിരുന്നു .അവളെ വേദനിപ്പിക്കാന്‍ മനസു വന്നില്ല എങ്കിലും അലീസാ റസിയയോടു പറഞ്ഞു ഫേസ് ബുക്ക് കൂട്ടുകാരെ  സുക്ഷിക്കണം സ്നേഹം നടിക്കുമ്പോള്‍  പിന്നിലെ ചതികുഴിയില്‍ വീഴരുത്  (രോഹിത്തിനെ പോലുള്ളവര്‍) എന്ന് കൂട്ടി ചേര്‍ക്കാന്‍ അലീസാ മറന്നില്ല.സ്നേഹത്തിനു ഇത്രയും വലിയ വില കൊടുക്കണം എന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കല്‍ പോലും ആത്മാര്‍ത്ഥമായ് അവനെ ഇഷ്ടപെടില്ലയിരുന്നു രോഹിത്ത് അവധി കഴിഞ്ഞു നാട്ടില്‍നിന്നും തിരിചെത്തി .അതിനു മുന്‍പേ അലീസാ ദൂരെയുള്ള ഓഫീസിലേക്ക് മാറിയിരുന്നു .തന്‍റെ മുന്‍പില്‍ സ്നേഹത്തിന്‍റെ മൂടുപടം അണിഞ്ഞിരുന്ന രോഹിത്തിനെ ഉള്ളിന്റെ ഉള്ളില്‍ അവള്‍ ഒരുപാടു ഇഷ്ടപെട്ടിരുന്നു അങ്ങനെ അലീസാ ആ മെട്രോസ്റ്റേഷനോടും യാത്രപറഞ്ഞുപിന്നീടു അലീസാ ഒരിക്കലും ഇങ്ങനെ ഉള്ള കപട മുഖങ്ങളെ കണ്ടു മുട്ടന്‍ ശ്രമിച്ചില്ല.അനുഭവം ആണല്ലോ ഏറ്റവും വലിയ ഗുരു. ഇതുപോലുള്ള കപടമുഖങ്ങള്‍ എത്ര കണ്ടാലും ഇന്നും പഠിക്കാത്തവരും നമ്മുടെ സമൂഹത്തില്‍ ഒരുപാട് ഉണ്ട്
        ഇപ്പോള്‍ നാട്ടില്‍ ഭര്‍ത്താവും മക്കളുമൊത്തു സുഖമായി കഴിയുന്നു.എങ്കിലും വല്ലപ്പോളും ഒരു ഓര്‍മ്മപെടുത്തല്‍  പോലെ രോഹിത്ത് മനസ്സില്‍ തെളിയാറുണ്ട് .അവളുടെ ആദ്യത്തെയും അവസാനത്തേയും പ്രണയമായി.




Wednesday, May 8, 2013

കനലുകള്‍




ചരിക്കുന്ന വീഥിയില്‍ ഉരുകുന്നുവോ നീ
ഒരു മെഴുതിരിപോല്‍ അണയുവാനായി

ഉള്ളില്‍ എരിയുന്ന കനലുകള്‍ക്കെന്തേ
ചന്തം കുറവെന്നു തോന്നിയിട്ടോ

പിന്നെയും പിന്നെയും ജ്വാല ജ്വലനം
മൂര്‍ദ്ധാവില്‍ കത്തി പടരുന്നതെന്തേ ?

അഗ്നിയായ് സിരകളില്‍ കത്തിപടരുമ്പോള്‍
 വെണ്ണിറിന്‍ നീറ്റല്‍ അറിയുന്നുവോ നീ

ഒരു പൂവിന്‍ ശുദ്ധത  നിന്നിലുണ്ടായിട്ടും
കനലായെരിയുവാന്‍ വിധിക്കപെട്ടോ?

പല നിമിഷങ്ങളും ഹിമകണംചാറിട്ടും
ഹിമ ബിന്ദുവായ്‌ നീ മാറാത്തതെന്തേ ?

അഗ്നി തന്‍നാളം മുത്തിയെടുത്തില്ലേ
നിന്നിലെ ഓരോ നിമിഷങ്ങളും

തേങ്ങുന്ന ഹൃദയം ചൊല്ലുന്നതെന്തെന്നു
കേള്‍ക്കുവാന്‍ എന്തെ നീ വന്നില്ല

വാക്കുകളോരോന്നും ചൊല്ലിയിട്ടും
നീ ഒരുവാക്കുരിയാടുവാന്‍ വന്നതില്ല

ഇത്രയും കനലുകള്‍ നിന്നിലുണ്ടയിട്ടും
എന്നോട് ചൊല്ലുവാന്‍ മറന്നുവോ നീ

വിട പറഞ്ഞെന്നോടു പോകുവാന്‍ വേണ്ടി നീ
ഒരു മാത്രപോലും വരാത്തതെന്തേ ?

പുനര്‍ജനിക്കനായ്‌ ഇല്ലെന്നു ചൊല്ലി
എങ്ങുപോയ് മറഞ്ഞു എന്‍ കിനാവേ

Monday, May 6, 2013

അമൂല്യനിധി




      ജീവിതം ഒരു നീര്‍കുമിള പോലെ തോന്നി സാമിന്...ഈ നീര്‍കുമിള പൊട്ടി അങ്ങ് തീര്‍ന്നെങ്കില്‍ എന്ന് പലപ്പോളും ചിന്തിക്കാറുണ്ട്....  ചിന്തകളിലൂടെ ഉറക്കം വരാത്ത രാത്രികള്‍ അനാഥതത്തിന്‍റെ ബാല്യവും കൌമാരവുംപിന്നിട്ടു യൌവനത്തില്‍ എത്തിനില്‍ക്കുന്നു... ജന്മം നല്‍കിയ അമ്മയും അച്ഛനും ആരെന്നു അറിയാതെ തന്നെ പോലുള്ളവരുടെ ഇടയിലെ ജീവിതം!
അനാഥാലയത്തിന്‍റെ നാലു ചുമരുകള്‍ അതായിരുന്നു അവന്‍റെ ബാല്യം സ്കൂള്‍ ജീവിതത്തില്‍ കുറച്ചു കൂട്ടുകരെ കിട്ടി പഠിക്കാന്‍ മിടുക്കനായിരുന്നു സാം എല്ലാവരുടെയും കണ്ണിലുണ്ണി. സ്കൂള്‍ പരിപാടികള്‍ക്ക് കൂട്ടുകാരുടെ മാതാപിതാക്കള്‍ വരുമ്പോള്‍ ഒരുപാടു നോവുന്ന മനസ്സ് ഒളിപ്പിച്ചു വെച്ച് ചുണ്ടില്‍ പുഞ്ചിരി പൊഴിക്കുമായിരുന്നു. എങ്കിലുംഉള്ളിലെ തേങ്ങല്‍ പുഞ്ചിരിയുടെ ശോഭ കളയാറുണ്ട് ചിലപ്പോളെങ്കിലും....
പഠനത്തിനു ശേഷം സാമിന് വിദേശത്ത് നല്ലൊരു ജോലി കിട്ടി. ഇടക്ക് വല്ലപോഴും തന്‍റെ കൂട്ടുകാരെയും   സ്നേഹമയിയായ  സിസ്റ്റ്റമ്മയെയും കാണാന്‍ നാട്ടിലേക്കു യാത്ര ചെയ്യാറുണ്ട്. ചിലപ്പോള്‍ ആ യാത്ര സന്തോഷത്തിന്റെയും ദു:ഖത്തിന്റെയും നിമിഷങ്ങള്‍ സമ്മാനിക്കാറുണ്ട്.
 ഒരിക്കല്‍ നാട്ടില്‍ പോയി തിരികെ പോരാന്‍ വിമാനതാവളത്തില്‍ എത്തിയപ്പോള്‍ പുറത്തെ ഒരു കാഴ്ച അവനെ വല്ലാതെ ആകര്‍ഷിച്ചു.ഒരു പ്രായമായ അമ്മച്ചി ഒറ്റയ്ക്ക് ഇരിക്കുന്നു .ഏതോ വലിയ ചിന്തയുടെ ലോകത്താണ് എന്ന് തോന്നും മുഖത്ത് ഒരു വിഷാദ ഭാവം...സാം പതുക്കെ അമ്മച്ചിയുടെ അടുത്തേക്ക് നടന്നു അടുത്ത് എത്തിയപ്പോള്‍ ചിന്തയുടെ ലോകത്തുനിന്നും ഉണര്‍ന്നപോലെ അവര്‍  മിഴിച്ചു നോക്കി.ചുണ്ടില്‍ഒരു ചെറു പുഞ്ചിരി വിരിഞ്ഞു എങ്കിലുംഒരു വിഷാദം ആ മുഖത്തു കാണാം. 
സാം അറിയാതെ  കൈകള്‍ നീട്ടി ആ അമ്മയുടെ കൈയില്‍ പിടിച്ചു. മാതൃസ്നേഹത്തിന്‍റെ ഒരു തലോടല്‍ അവന്‍റെ ഉള്ളില്‍ അലയടിച്ചു ഇന്നുവരെ അനുഭവിക്കാത്ത ഒരു നിര്‍വ്രതി. കുറച്ചു സമയം അവരോടൊപ്പം ചിലവഴിച്ചു.ആ അമ്മയോട് സംസാരിച്ചു
      എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലതായ ഒരു പാവം അമ്മ. മക്കള്‍ മൂന്നു പേര്‍ എല്ലാവരും വിദേശത്ത് ഉന്നത നിലയില്‍ ജോലിക്കാര്‍. ഭര്‍ത്താവു നേരത്തെ മരിച്ചു .മക്കളെ വളര്‍ത്താന്‍ ജീവിതം മാറ്റിവെച്ചു .ഒരുപാടു കഷ്ടപാടുകളിലൂടെ മക്കളെ എല്ലാം നല്ല നിലയില്‍ ആക്കി ഒടുവില്‍ ആ മക്കളാല്‍ തന്നെ വലിച്ചെറിയപ്പെട്ടു. ഇത്രയും കേട്ടപ്പോള്‍ സാം അറിയാതെ ഒന്ന് തേങ്ങിപോയി.പോകാന്‍ സമയമായി അവന്‍ മനസില്ല മനസോടെ ആ അമ്മയോട് യാത്ര പറഞ്ഞു.പോകാന്‍ നേരത്ത് അവരുടെ അഡ്രെസ്സ് വാങ്ങാനും മറന്നില്ല. അവന്‍ വിദേശത്ത് എത്തിയ ശേഷം ആദ്യം ചെയ്തത് ആ അമ്മക്ക് ഒരു കത്ത് അയക്കുകയായിരുന്നു.
 പ്രിയപ്പെട്ട അമ്മക്ക്
  സുഖമാണോ അമ്മേ എന്‍റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു ദിവസമാണ് അമ്മയെ ഞാന്‍ കണ്ടുമുട്ടിയത്‌. ജീവിതത്തില്‍ ആദ്യമായി ഒരു അമ്മയുടെ സ്നേഹം ഞാന്‍ അറിഞ്ഞ ദിവസം.മോനെ എന്നാ ആ വിളി ഇപ്പോളും കാതില്‍ മുഴങ്ങുന്നു.എന്‍റെ ഓരോ ദിവസങ്ങളിലും ഞാന്‍ ആ വിളിക്കായ് കൊതിക്കുന്നു.എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ അറിയിക്കണം.അടുത്ത മാസം എന്‍റെ കൂട്ടുകാരന്‍ നാട്ടില്‍ വരുന്നുണ്ട് അമ്മക്ക് ഒരു ഫോണ്‍ കൊടുത്തുവിടാം.എനിക്ക് അമ്മയുടെ മോനെ എന്ന വിളി കേള്‍ക്കാന്‍. എന്‍റെ നമ്പര്‍ ഇതാണ് കിട്ടിയാല്‍ ഉടന്‍ എനിക്ക് വിളിക്കണം
ഇത്രയും എഴുതി നിര്‍ത്തുന്നു
               അമ്മക്ക് പിറക്കാതെ പോയ മകന്‍
ആ കത്ത്കിട്ടിയതും ആ അമ്മയുടെ മനം വല്ലാതെ തുടിച്ചുപോയി  അറിയാതെ ആ കണ്ണില്‍നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ ഇറ്റുവീണു. ആ അമ്മ എന്നും വിമാനത്താവളത്തിന്‍റെ പുറത്തു വന്നു കത്ത് നില്‍ക്കുന്നത് തന്‍റെ മക്കള്‍ ആരെങ്കിലും വന്നാല്‍ ഒരു നോക്ക് കാണാന്‍ വേണ്ടി മാത്രം . പിന്നീടുള്ള ദിവസങ്ങള്‍ ആ അമ്മയ്ക്കും മകനും എന്തെല്ലാമോ നേടിയപോലെ.അടുത്ത അവധിക്കു നാട്ടില്‍ വരുമ്പോള്‍ തനിക്ക് ആ അമ്മയെ സ്വന്തമാക്കണം എന്ന് സാം തീരുമാനിച്ചു .സാം മുടങ്ങാതെ അമ്മയെ ഫോണില്‍ വിളിച്ചു വിശേഷങ്ങള്‍ അറിഞ്ഞു അമ്മക്ക് ആവശ്യമുള്ളതെല്ലാം നല്‍കി. അടുത്ത അവധിക്കു നാട്ടില്‍ പോയ സാം തിരിച്ചെത്തിയത്‌ തനിക്കു അമുല്യമായി കിട്ടിയ അമ്മയെന്ന നിധിയുമായിട്ടായിരുന്നു . പിന്നീടുള്ള അവരുടെ ലോകം  അവര്‍ണ്ണനീയമായിരുന്നു.അമ്മയുടെ സ്നേഹം ...ഒരു മകന്‍റെ സ്നേഹം എല്ലാം നിറഞ്ഞഅന്തരീക്ഷം.പിന്നീടു ആ അമ്മയെന്ന പുണ്യംഈ പ്രപഞ്ചത്തില്‍ നിന്നു മറയുംവരെ അവന്‍  ആര്‍ക്കും വിട്ടുകൊടുത്തില്ല.കുറഞ്ഞ നാളുകള്‍ ഒരു ആയുസ്സ്മുഴുവനും ഉള്ള സ്നേഹം അവര്‍ രണ്ടു പേരും അനുഭവിച്ചു . ആ അമ്മയുടെ സ്നേഹം മുന്നോട്ടുള്ള അവന്‍റെ വഴികളില്‍ അണയാത്ത ദീപമായിഎന്നും കൂടെ ഉണ്ടായിരുന്നു ആ അമ്മയുടെ ഓര്‍മ്മയില്‍ അവന്‍റെ എല്ലാ ഏകാന്തതയും അലിഞ്ഞുപോയി.ഇന്നത്തെ സമൂഹത്തില്‍ മാതാപിതാക്കളെ  വൃദ്ധ സദനങ്ങളിലേക്ക്  തള്ളി വിടുമ്പോള്‍ അവരുടെ സ്നേഹം കിട്ടാതെ പോയ അനാഥരേകുറിച്ച്  ചിന്തിക്കുക. നമ്മള്‍ അനുഭവിച്ച സ്നേഹത്തിന്‍റെ  വില
അപ്പോള്‍ മനസിലാകും.

മണ്‍കൂന


സ്നേഹമാംതീരം മൗനമായപ്പോള്‍ 
മണ്‍കൂനക്കുള്ളിലേ നിദ്ര പുല്‍കി 

ഒരു പിടിപൂക്കള്‍ക്കൊണ്ടു വിരുന്നൊരുക്കി
ഒരു കൊച്ചു സ്മാരകമാപ്പൂക്കള്‍ വാടുംവരെ 

വീണ്ടും കരയെപുല്‍കുവാനെത്തുന്ന
തിരയെ കാത്തിരിക്കാനില്ലന്നു ചൊല്ലി 

ക്രൂരമാംമീയുലകില്‍  നിന്നൊരുമോചനം 
നല്‍കിയതോ സൃഷ്ടാവവള്‍ക്കായ്‌.....!!!