Monday, August 26, 2013

അനുതാപം


അദൃശ്യമാം നിന്‍ കരങ്ങളെന്നെ
താങ്ങി നടത്തുന്നു  നിത്യവുമേ
എന്നിട്ടുമെന്തേ അറിയാതിരുന്നു ഞാന്‍
പാപിയാണെന്നുള്ള സത്യം

വിരൂപമേശാതെ കാരുണ്യമോടെ
സുന്ദരമായെന്നെ സൃഷ്‌ടിച്ച ദൈവമേ
നന്മകളൊക്കെയും   ദാനമായിനല്‍കീട്ടും
നന്ദി ചൊല്ലീടുവാന്‍ മറന്നു പോയല്ലോ ഞാന്‍

പാഴ്മരുഭൂമിയില്‍ തണലായി വന്നിട്ടും
തണലിന്‍ മഹുത്വമറിയാതെ പോയിഞാന്‍
ഹൃദയകവാടത്തില്‍ മുട്ടി വിളിച്ചിട്ടും
വാതായനങ്ങള്‍ തുറക്കാന്‍ മടിച്ചു ഞാന്‍

കണ്ണുനീര്‍ കണങ്ങളെ മായ്ക്കുവാനായവന്‍
ആണിയാല്‍ മുറിഞ്ഞൊരാ കരങ്ങള്‍ നീട്ടി
പാപിയാമെന്നുടെ പാപങ്ങള്‍ നീക്കുവാന്‍
ക്രൂശിതനായിതാ കാല്‍വരികുന്നിന്മേല്‍

പശ്ചാത്തപിച്ചു ഞാന്‍ വന്നു നില്‍ക്കുന്നിതാ
പൂജാപുഷ്പമായ് നിന്‍തിരു സവിധേ
താഴ്മയായ് കേഴുന്നു കാരുണ്യവാരിധേ
സ്വീകരിക്കേണമീ കണ്ണീര്‍ സുമങ്ങളെ




Thursday, August 22, 2013

തെറ്റും ശരിയും



പാലമൃതൂട്ടിയ മാതവിനെയോ
സ്നേഹം വിളമ്പിയ പിതാവിനെയോ
വേര്‍ തിരിച്ചീടുവാന്‍ അറിയാതെ പോയോ
ലഹരിയാല്‍ മുങ്ങിയ നിന്‍ ചെയ്തികള്‍

മദ്യം വിളമ്പിയകൂട്ടുകരോക്കെയും
ഇന്നെവിടെ പോയി ഓര്‍ക്കുന്നുവോ നീ
ദൂര്‍ത്തടിച്ചീടുവാന്‍ പണത്തിനായല്ലയോ
തെറ്റുകള്‍ക്കെല്ലാം  നീ ആരംഭമിട്ടതും

നിന്‍ ചെയ്തി കണ്ടമ്മ നെഞ്ചുപൊട്ടീടുമ്പോള്‍
ആ കണ്ണുനീരിന്‍റെ നോവു നീ കണ്ടില്ല
അപ്പോഴുംനിന്നുള്ളില്‍ നുരഞ്ഞു പതഞ്ഞതോ
ലഹരിതന്‍ ലോകത്തിന്‍ മായാജാലം

അച്ഛന്റെ നെഞ്ചകം വിങ്ങി മുറിഞ്ഞതും
പൊട്ടികരയുവാന്‍ കഴിയാതെ നിറഞ്ഞ മിഴികളും
കാഴ്ചയുണ്ടയിട്ടും അന്ധനായ്‌ നിന്നു നീ
സ്നേഹബന്ധങ്ങളെ തട്ടിമാറ്റീടുവാന്‍

നീയില്ലയെങ്കിലെന്‍ ജീവിതമില്ലെന്നു
നീ ചൊല്ലിയ പെണ്‍കിളി ഇന്നെവിടെ
ആ കണ്ണുനീരിനെ തടയുവാനാവുമോ
നീ നേടിയ തെറ്റിന്റെ ആകെ തുകയാലെ

സമൂഹനന്മക്കായ്  ഇന്നു നീ പൊരുതുമ്പോള്‍
അറിയാതെയെങ്കിലും നീറുന്നു നിന്നുള്ളം
പ്രാശ്ചിത്തം ചെയ്തു നീ മുന്നോട്ടു പോകുമ്പോള്‍
ഉയരത്തിലേക്കു മുന്നേറുവാന്‍ കഴിയട്ടെ

Tuesday, August 20, 2013

കുറവിലെ കഴിവുകള്‍



അറിവിന്റെ ദീപമായ് വന്നവളെ
അഴകിന്റെ തൂവലായ് നിന്നവളെ
അക്ഷരംകൊണ്ടു കവിത ചമച്ചവള്‍
ചിത്രവര്‍ണ്ണങ്ങളാല്‍ വിരുന്നുമായ് വന്നവള്‍

മഷിയില്‍ മുക്കിയ തൂലികത്തുമ്പിനാല്‍
അക്ഷരനക്ഷത്ര മാലകള്‍ കോര്‍ത്തവള്‍
എഴുതിയതെന്തെല്ലാം കദനങ്ങളും
നിറഞ്ഞു തുളുംമ്പിയ സ്നേഹത്തിന്‍ ജാലവും

ക്യാന്‍വാസിനുള്ളിലായ്കോറി നീ ആദ്യമായ്
ഏതോനിയോഗംപോല്‍ നിന്‍ ജീവിതം
വര്‍ണ്ണ വസന്തത്തിന്‍  മായിക കാഴ്ചകള്‍
ചായകൂട്ടിനാല്‍ നീ ചമച്ചു

 പ്രകൃതിയാം അമ്മക്ക് സൗന്ദര്യമേകി നീ
നിറക്കൂട്ടില്‍ മുക്കിയ തൂലികയാല്‍
മാനും മയിലും ചിത്രശലഭങ്ങളും
പൂക്കളും വണ്ടും പുതിയൊരു പൂന്തോപ്പും

ഓരോ ദിനത്തിലും പുതിയതാം കാഴ്ചകള്‍
ഒരുക്കിയെനിക്കായ് നീ നല്‍കിയില്ലേ
നിനക്കായ്‌ നല്‍കിയ കുറവുകളെല്ലാം നീ
സഹജന് നന്മയായ് മാറ്റിയ ജന്മമേ

തൂലിക ചലിപ്പിക്കാന്‍ കരങ്ങളില്ലെങ്കിലും
കാല്‍വിരള്‍ത്തുമ്പിലായ്‌ ചാലിച്ച സൗന്ദര്യം
പുലരിയിലെന്നും ഞാന്‍ കാത്തുനിന്നീടുമേ
നീ നല്‍കും അഴകിനെ പുണരുവാനായി

Saturday, August 17, 2013

യാത്ര



ഒരു യാത്ര പോകുവാന്‍ വന്നതാണു ഞാന്‍
യാത്ര ചോദിക്കുവാന്‍ നിന്നതാണു ഞാന്‍

കാലന്തരത്തോളം ദേശാടനത്തിനായ്‌
കാഷായവസ്ത്രംധരിച്ചവാനാണ് ഞാന്‍

യാത്രയിലൊക്കെയും തനിച്ചായിരുന്നു ഞാന്‍
കൂട്ടായി വന്നതോ അദൃശ്യമാം സാനിധ്യം

ദേശാടന കിളിയായ് ഞാന്‍ മെല്ലെ മാറവേ
പ്രിതികൂലമനവധി  വട്ടമിട്ടെന്‍ ചുറ്റിലും

മരുഭൂമി യാത്രയില്‍ മണല്‍കാറ്റായും
കൊടുംങ്കാടിനുള്ളിലേ ഘോരസര്‍പ്പമായും

പായല്‍ നിറഞ്ഞരാ പാറകൂട്ടങ്ങളും
അലറി പാഞ്ഞെത്തുന്ന മലവെള്ള പാച്ചിലും

ഇതിനുള്ളില്‍ കണ്ടു ഞാന്‍ദൈന്യത്തിന്‍ രൂപങ്ങള്‍
പട്ടിണി പരിവട്ടമായ കോലങ്ങളും

ഭീതി നിറഞ്ഞരാ നയനങ്ങളാലെ
മരണത്തെ മുന്നിലായ് കണ്ടിരിക്കുന്നവര്‍

രാജ കൊട്ടാരത്തില്‍ വാഴുന്നു ചിലര്‍
ഗര്‍വോടെ ദൂര്‍ത്തിന്റെ മൂര്‍ത്തിഭാവങ്ങളായ്

എന്നിട്ടുമാര്‍ത്തിയാല്‍ പേക്കോലം തുള്ളുന്നു
 തന്നുടെ മാനം വെടിഞ്ഞും തുലച്ചും

ഇനിയൊരു ചുവടു മുന്നോട്ടു പോകുവാന്‍
മനസ്സു കൊണ്ടെന്നെ വിലക്കിയതാര്

അവസാന ദൂതുമായെത്തുന്ന മരണമോ
കൈ പിടിച്ചെന്നെ നടത്തുന്ന സ്രഷ്ടാവോ ?

Wednesday, August 14, 2013

ഭാരതാംബയുടെ മടിത്തട്ട്





ഭാരതാംബ തന്‍ മടിതട്ടിലിന്നു
പൈതലായ് ഓടി കളിക്കുവാന്‍ മോഹം
പിതാമഹന്‍മാര്‍ ജീവന്‍ കൊടുത്തും
ത്യാഗം സഹിച്ചും നേടിയ സ്വാതന്ത്ര്യം

എല്ലാമറിയാമെന്നാകിലും മര്‍ത്യന്‍
കളങ്കത്തിന്‍ ചേറ്റില്‍ കിടക്കുന്നതിപ്പോള്‍
സ്വാര്‍ത്ഥത പൂണ്ടു നടക്കുന്ന മനുജന്
അര്‍ഹതയുണ്ടോ ഈ സ്വാതന്ത്ര്യം നുകരുവാന്‍

ഓരോ വര്‍ഷത്തിലും ഘോഷം നടത്തുന്നു
ഗംഭീരതക്കും കുറവൊട്ടുമില്ലാതെ
ഒരു നേരം അന്നം കഴിക്കാത്തവനാരെന്നു
അറിയാത്തവരാണിന്നു നാമോരോരുത്തരും

സ്വാതന്ത്ര്യദിനത്തിന്‍റെ ആഘോഷലഹരിയില്‍
ഓര്‍ക്കുമോ മനുജാ നീ ആ നല്ല നാളുകള്‍
പൂര്‍വ്വികര്‍ നമുക്കായ് നല്‍കിയ സ്വാതന്ത്ര്യം
ആ നന്മ കളയാതെ കാത്തുസൂക്ഷിക്കുവാന്‍

ഈ ദിനം തൊട്ടു നമുക്കും അണിചേരാം
ദൃഡപ്രിതിജ്ഞയോടെ നേരിന്‍റെ നിറവില്‍
നീതിയും ന്യായവും നല്‍കുന്ന ഇന്നിന്റെ
പുതിയൊരു രാഷ്ട്രം പടുത്തുയര്‍ത്തീടാം

Tuesday, August 13, 2013

തിരനോട്ടം


കണ്ണീര്‍ തുടക്കുവാന്‍ കൈനീട്ടി നീയെന്‍റെ
മുന്നിലായ് വന്നന്നു നില്‍ക്കുംനേരം
എന്‍ കണ്ണീര്‍കണം വീണു പൊള്ളിനിന്‍ കൈകള്‍
ഞെട്ടി വലിച്ചു നീ പിന്നിലേക്ക്‌

എന്നന്തരത്മാവിനെ ചവിട്ടിമെതിച്ചുകൊണ്ട്‌
അശ്വത്തെപോലെ കുതിച്ചുപാഞ്ഞു
കടിഞ്ഞാണ് പോയൊരാ കുതിരയെ പൂട്ടുവാന്‍
തേരാളിയായൊരാള്‍ അവതരിച്ചു 

 ജീവിത ചക്രത്തില്‍ ചെയ്യുന്ന  തെറ്റുകള്‍
കണക്കു ബോധിപ്പിക്കുവാന്‍ സമയമായോ
ഓര്‍ക്കുക മര്‍ത്യാ നീ ഓരോ നിമിഷവും
സൃഷ്ടാവിന്‍ കൈയിലെ നീര്‍കുമിള നീ

വെയിലേറ്റ് വിരിയുന്ന മഴവില്ല്കുമിളയില്‍
ആരും കൊതിക്കും ഭംഗിയോടെ
ജീവിതമാകുന്ന കുമിളതന്‍ സൗന്ദര്യം
നിമിഷങ്ങള്‍ കാഴ്ചതന്‍ മായാജാലം

ഞാനെന്ന ഭാവം വെടിഞ്ഞുനീ സ്വയമേ
തിരിഞ്ഞൊന്നു നോക്കുവാന്‍ മനസാകുമോ
ഓരോ ദിനത്തിലും നീ ചെയ്തു കൂട്ടിയ
തിന്മകള്‍ ഓര്‍ത്തുനീ തപിച്ചീടുക

ഇനിയുള്ള വഴികളില്‍ നന്മതന്‍ കിരണങ്ങള്‍
മറ്റുള്ളവര്‍ക്കു വിതറിനല്‍കു
അന്യന്‍റെ കണ്ണിലെ കരടിനെതേടുമ്പോള്‍
സ്വന്തമാംകണ്ണിനെ നോക്കുക മുന്‍പേ നീ

ഒരു വിരള്‍ അപരനെ ചൂണ്ടുന്നനേരത്ത്
തന്‍നേരെ തിരിയുന്നവിരലുകള്‍ നോക്കുവിന്‍
അപരന്‍റെ തെറ്റുകള്‍ തേടുന്ന നേരം നീ
മനസാക്ഷിയെ സ്വയം വിസ്തരിചീടുവിന്‍



Sunday, August 11, 2013

മഴയുടെവികൃതി



മഴയുടെ താണ്ടവം ആടി തിമര്‍ക്കുമ്പോള്‍
പെരുമ്പറ മുഴങ്ങുന്നു ഇടനെഞ്ചിലെപ്പോളും
എത്ര ദിനങ്ങള്‍ എണ്ണിയിരിക്കണം
തെളിയുന്ന മാനം കാണുവാനായി

ഭൂമിയാം ദേവിയെ പ്രണയിച്ചിടാതെ
ആ മടിതട്ടിനെ പ്രാപിച്ചിടുന്നു
മണി മന്ദിരങ്ങള്‍ പടുത്തുയര്‍ത്തീടുവാന്‍
ഭുമിതന്‍ മാറു പിളര്‍ക്കുന്നു അന്‍പേതുമില്ലാതെ

മര്‍ത്യന്റെ ക്രൂരത കണ്ടുമടുക്കുമ്പോള്‍
ഈശ്വരന്‍ പോലും കണ്ണടച്ചിടുന്നു
ദുരിതം വിതച്ചു കടന്നുവന്നീടുന്നു
പ്രികൃതിതന്‍ വികൃതിയായ് പല ഭാവങ്ങളില്‍

തണ്ടവമാടുന്ന വഴികളിലൊക്കെയും
നക്കിതുടച്ചു കടന്നുപോയീടുന്നു
പ്രകൃതി ദുരന്തമായ് കൊട്ടി ഘോഷിക്കുന്നു
മനുഷ്യന്‍റെ ചെയ്തികള്‍ കണ്ടില്ലെന്നു നടിക്കുന്നു

എത്രയോ ജീവന്‍ പൊലിഞ്ഞുപോയ്‌
അറിയില്ലെനിക്കതിന്‍ കണക്കൊന്നുമേ
ഇനിയൊരു ദുരന്തത്തിന്‍ വാര്‍ത്ത കേള്‍ക്കാന്‍
കഴിയാതിരിക്കട്ടെ വരും നാളിലും