Wednesday, July 17, 2013

തംബുരു

   
             

തംബുരു മീട്ടിയ വിരലുകളെന്തെ
ഇന്നു തന്ത്രികള്‍ മീട്ടാന്‍ ചലിക്കാത്തതു

തംബുരു തന്നിലെ കമ്പികളെല്ലാം
ചിറകറ്റ പക്ഷിപോല്‍ തകര്‍ന്നുപോയോ

മധുര മനോഹര ഗാനത്തിനീരടി
ഉരുവിട്ട ചുണ്ടിപ്പോള്‍ ചലിപ്പതില്ല

നൃത്തമണ്ഡപങ്ങളെ പുളകിതമാക്കിയ
ചിലമ്പൊലി നാദങ്ങളെവിടെ

കുളിര്‍കാറ്റുപോലെ  തഴികി കടന്നുപോം
നിന്‍സാമീപ്യ സുഗന്ധമിന്നെവിടെ

അലയടിക്കുന്നൊരു തിരമാലപോലെ നിന്‍
പൊട്ടിച്ചിരിയുടെ ഒലിയെവിടെ

ഇലചാര്‍ത്തിലൂടെ ഇറ്റിറ്റു വീഴുന്ന
ഹിമബിന്ദുവായ നീയെവിടെ

ശാന്തമായെത്തുന്ന ചാറ്റല്‍മഴപോലെ
നിന്‍ കിളികൊഞ്ചലെങ്ങുമറഞ്ഞു

മഴകാത്തിരുന്നൊരു വേഴാമ്പലാണ് ഞാന്‍
എന്നിട്ടുമേന്തെ നീ അകലെ

സൂര്യനെ പ്രണയിച്ച സൂര്യകാന്തിപൂവേ
എന്നെ നീ എന്തെ അറിഞ്ഞതില്ല

മഴവില്ലിന്‍ ശോഭയാല്‍ നിന്നടുതെത്തുമ്പോള്‍
നയനങ്ങളെന്തിനു മറച്ചുവെച്ചു

എന്‍ ഹൃദയതന്ത്രികള്‍ മീട്ടും ഗാനത്തിനീണം
നിന്‍ കാതുകളെന്തെ ശ്രവിച്ചതില്ല

കാതങ്ങളായിരമകലെയാണെങ്കിലും
എന്‍ കാതില്‍ മുഴങ്ങുംനിന്‍ ഹൃദയതാളം


2 comments: