തംബുരു
മീട്ടിയ വിരലുകളെന്തെ
ഇന്നു
തന്ത്രികള്‍ മീട്ടാന്‍ ചലിക്കാത്തതു
തംബുരു
തന്നിലെ കമ്പികളെല്ലാം
ചിറകറ്റ
പക്ഷിപോല്‍ തകര്‍ന്നുപോയോ
മധുര
മനോഹര ഗാനത്തിനീരടി
ഉരുവിട്ട
ചുണ്ടിപ്പോള്‍ ചലിപ്പതില്ല
നൃത്തമണ്ഡപങ്ങളെ
പുളകിതമാക്കിയ
ചിലമ്പൊലി
നാദങ്ങളെവിടെ
കുളിര്‍കാറ്റുപോലെ തഴികി കടന്നുപോം
നിന്‍സാമീപ്യ
സുഗന്ധമിന്നെവിടെ
അലയടിക്കുന്നൊരു
തിരമാലപോലെ നിന്
പൊട്ടിച്ചിരിയുടെ
ഒലിയെവിടെ
ഇലചാര്‍ത്തിലൂടെ
ഇറ്റിറ്റു വീഴുന്ന
ഹിമബിന്ദുവായ
നീയെവിടെ
ശാന്തമായെത്തുന്ന
ചാറ്റല്‍മഴപോലെ
നിന്
കിളികൊഞ്ചലെങ്ങുമറഞ്ഞു
മഴകാത്തിരുന്നൊരു വേഴാമ്പലാണ് ഞാന്‍
എന്നിട്ടുമേന്തെ നീ അകലെ
സൂര്യനെ പ്രണയിച്ച സൂര്യകാന്തിപൂവേ
എന്നെ നീ എന്തെ അറിഞ്ഞതില്ല
മഴവില്ലിന് ശോഭയാല്‍
നിന്നടുതെത്തുമ്പോള്‍
നയനങ്ങളെന്തിനു മറച്ചുവെച്ചു
എന്‍ ഹൃദയതന്ത്രികള്‍
മീട്ടും ഗാനത്തിനീണം
നിന് കാതുകളെന്തെ
ശ്രവിച്ചതില്ല
കാതങ്ങളായിരമകലെയാണെങ്കിലും
എന്‍ കാതില്‍ മുഴങ്ങുംനിന്‍
ഹൃദയതാളം
ente veena kambiyllam vilaykeduthoo neeeee
ReplyDeleteആശംസകൾ
ReplyDelete