സ്നേഹ കിരീടം ചൂടിച്ചു തന്നപ്പോള്‍
മുള്‍കിരീടത്തിലെ മുള്ളും ഞാന്‍ തന്നില്ലേ
അണിഞ്ഞ ശിരസിനെ കുത്തിനോവിച്ചുകൊണ്ട്
നിണം പൊട്ടി ഒഴുകി നിന് കവിളിനെ നനച്ചില്ലേ
ഒരു ശ്രുതി മീട്ടുവാന്‍ ആഗ്രഹമാണെങ്കിലും
കഴിയുന്നില്ലൊന്നുമേ മുള്ളിന്റെ നോവിനാല്‍
ചിലങ്കയണിഞ്ഞനിന്‍ കാല്‍പാദമൊന്നുമേ
ആടിതിമര്‍ക്കുവാന്‍ കഴിയാതെ തളര്ന്നുവോ
നേരായ മാര്‍ഗ്ഗത്തില്‍ ചലിച്ചൊരാ പാദങ്ങള്‍
പഴികളൊരുപാട് ചാര്‍ത്തിതന്നില്ലയോ
സത്യത്തെ മുറുകെ പിടിച്ച തേരാളിയായ്
കുതിച്ചു പാഞ്ഞില്ലയോ ഓരോ ദിനത്തിലും
സ്നേഹം നിറഞ്ഞ നിന് സ്നേഹിതരായവര്‍
സ്വാര്‍ത്ഥത പൂണ്ടു വരിഞ്ഞു മുറുക്കുമ്പോള്‍
ഭയമേതുമില്ലാതെ ഭേതിച്ചിടുക നീ
സ്നേഹത്തിന് സ്വാര്‍ത്ഥത പൂണ്ട രൂപങ്ങളെ
നീ നല്‍കും സ്നേഹം തിരിച്ചറിഞ്ഞീടുവാന്‍
കഴിയാതെ പോയതും തെറ്റെന്നു പറയാമോ
അനുഭവിച്ചീടുവാന്‍ ഭാഗ്യമുണ്ടാവണം
കറയില്ല സ്നേഹത്തിന് തേന്‍ കുടങ്ങള്‍
നീതിയാം സൂര്യനായ് ജ്വലിച്ചു നില്‍ക്കുമ്പോളും
കാര്‍മേഘം നിന്റെ മുഖത്തെ മറച്ചാലും
പെയ്തൊഴിഞ്ഞീടുമ്പോള്‍ വീണ്ടും നീ വന്നിടും
വാനില്‍ വിരിയുന്ന മഴവില്ലുപോലെന്നും
സ്നേഹത്തില്‍ സ്വാര്‍ത്ഥത സ്വാഭാവികം.പാടില്ലാത്തതാണ്.സ്നേഹിക്കുക,സ്നേഹിക്കപെടുക.
ReplyDeletethanks aneesh
Deleteആശംസകൾ
ReplyDeleteThanks shaju
DeleteThis comment has been removed by the author.
ReplyDeleteസ്നേഹം നിറഞ്ഞ നിന് സ്നേഹിതരായവര്‍
ReplyDeleteസ്വാര്‍ത്ഥത പൂണ്ടു വരിഞ്ഞു മുറുക്കുമ്പോള്‍
ഭയമേതുമില്ലാതെ ഭേതിച്ചിടുക നീ
സ്നേഹത്തിന് സ്വാര്‍ത്ഥത പൂണ്ട രൂപങ്ങളെ....
Thanks soby
Delete