സൂര്യനുദിച്ചതും പ്രകാശം
പരന്നതും
ഭൂമി ദേവി പുഷ്പിണിയായതും
മാനം കറുത്തതും മനസു
കറുത്തതും
കരിനിഴല്‍ വീണതും ചതിയായ്
വന്നതും
പിന്നെയെപ്പോളോ
മഴയായ്പെയ്തതും
മാനം തെളിഞ്ഞതും
മഴവില്ലുദിച്ചതും
ഇടിയായ് മിന്നലായ് പലവട്ടം
വന്നതും
ഇടവപാതി ആര്‍ത്തലച്ചെത്തീതും
മലവെള്ള പാച്ചിലില്‍
കുത്തിയൊലിച്ചതും
വിലപെട്ടതോക്കെയും
ഒപ്പിയെടുത്തതും
സ്നേഹത്തിന്‍ പുഞ്ചിരി
മൂടുപടമിട്ടതും
കറുത്ത മനസ്സാലെ അകമേചിരിച്ചതും
അഹങ്കാരമോടെ നീ ദൈവത്തെ
മറന്നതും
പുതിയ പാനപത്രങ്ങളെ തേടി
നടന്നതും
ഓരോഇരയേയും കളിപ്പാട്ടമാക്കിയതും
അതുകണ്ടു കപടത
പൊട്ടിച്ചിരിച്ചതും
അതിവേഗ ഓട്ടത്തില്‍
മുന്നേറിയെന്നുനീ
വെറുതെ ചിന്തിച്ചു
അഹങ്കാരിയായതും
ലക്ഷ്യമില്ലാതെ മദിച്ചു
നടന്നതും
എത്രയോ ജീവന്‍നിന്‍ കാല്‍കീഴില്‍
പിടഞ്ഞതും
അരുതെന്നു കൈകൂപ്പി നിലവിളി
ഉയര്‍ന്നതും
ക്രൂരമാംമനസ്സിനാല്‍
കൊടുമുടി തീര്‍ത്തതും
ആ യാത്രയില്‍ നിന്‍റെ പാദങ്ങള്‍പതറിയതും
ആരില്‍ നിന്നോ നിനക്കു പകര്‍ന്നു
കിട്ടിയതും
മരണത്തിന്‍ കാലൊച്ച വൈറസായ്
വന്നതും
ദൈവത്തിന്‍ കോടതി വിധി
കല്പിച്ചതും
എല്ലാം ഓര്‍ത്തു നീ നീറി
പിടഞ്ഞിടും
ഒടുവിൽ നീ ആറടി മണ്ണിൽ ലയിച്ചിടും
ഒടുവിൽ നീ ആറടി മണ്ണിൽ ലയിച്ചിടും
മനുഷ്യര്‍ അഹങ്കാരികളാണ് !
ReplyDeleteമരണം തോണ്ടകുഴിയില്‍ എത്തുന്നത് വരെ
അവന്റെ ചിന്തകള്‍
വിചിത്രമായിരിക്കും !! :(
അസ്രൂസാശംസകള്‍
http://asrusworld.blogspot.in/