Sunday, September 15, 2013

ഓണസ്മൃതികള്‍


തുമ്പയും തുളസിയും നാട്ടുവഴികളും
ഇന്നിന്റെ ഓര്‍മ്മയില്‍ മാഞ്ഞുപോകുന്നുവോ
കള്ളവുമില്ല ചതിയുമില്ലാത്തൊരു കാലത്തിനോര്‍മ്മ,
ഇനി വരില്ലെന്നുള്ളോരു സത്യമാം വേദന.......

ഓണത്തിന്‍ പൂക്കളം തീര്‍ത്തൊരു ബാല്യവും
അതുമിന്നു വെറുമൊരു പാഴ്കിനാവ്‌.....,
പണമുള്ളവനെന്നും ഓണമാണെന്നുള്ള-
ഇന്നത്തെ വായ്‌താരി എത്രയോ സത്യമേ.

ഓണപുടവയുമായ് വരും പ്രിയരേ
കാത്തിരിക്കാനിന്ന് നേരമില്ല......
ഊഞ്ഞാലിലാടനും തുമ്പിതുള്ളീടാനും
കുട്ടികള്‍ക്കൊന്നുമേ നേരമില്ല......

പശ്ചാത്യസംസ്കാരം കടമെടുത്തീടുന്ന,
മര്‍ത്യന്റെ ത്വരയെ നമിക്കാതെ വയ്യാ.....
എന്തിനുമേതിനും കൃത്രിമത്തങ്ങളെ
ഈ ഓണനാളിലും കാണാന്‍ കഴിയുക

കുട്ടികളെല്ലാമേ സൈബറിന്‍ ലോകത്തും
മുതിര്‍ന്നവരൊക്കെയും ടെലിവിഷന്‍ മുന്നിലും
പരസ്പരം ഉരിയാടാന്‍ നേരവുമില്ലല്ലോ,
കാലത്തിന്‍ പോക്കിത് ചിന്തനീയം ....?

പൂര്‍വ്വികര്‍ നല്‍കിയ നന്മതന്‍ കൈത്തിരി,
അണയാതെ കാക്കുവാന്‍ കഴിയുന്നില്ലാര്‍ക്കുമേ.
പണ്ടുകാലത്തിന്റെ ഓണദിനങ്ങള്‍....,
ഇന്നും മായാത്ത സുന്ദരകാവ്യം........

പഴയകാലത്തിന്റെ ഓര്‍മ്മയില്‍ മുങ്ങവേ
കിനാവിലിപ്പോളും വിരുന്നുവന്നീടുന്നു...
ഓണകളികളും ഓണപൂക്കളവും
ചമ്രംപടിഞ്ഞു, തൂശനിലയിലെയൂണും.....

"മുറ്റത്തെ പൂക്കളമോയില്ലിന്നു കാണാന്‍,.......
മനസ്സിലാണ്  പൂക്കളം സ്വാര്‍ത്ഥതയുടെ പൂക്കളം"  








1 comment:

  1. ഓര്‍മ്മ=ഓണം ,കവിത അല്ല കാര്യമാണല്ലോയെല്ലാം.
    ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

    ReplyDelete