ഒരു ദിവസം പതിവുപോലെ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ രോഹിത്ത് തനിച്ചു നില്‍ക്കുന്നു
അലീസയുടെ കൂട്ടുകാരും എത്തിയില്ല. അലീസാ പതിക്കെ അവന്‍റെ അടുത്ത് ചെന്ന് ഒരു
സുപ്രഭാതം ആശംസിച്ചു വിഷാദം നിറഞ്ഞഒരു പുഞ്ചിരികൊണ്ടു അവനും നല്‍കി തിരികെ ഒരു
സുപ്രഭാതവും.പിന്നീടുള്ള ദിനങ്ങളില്‍ രോഹിത്ത് അലീസയെ കാണുമ്പോള്‍ ഒരു പുഞ്ചിരി
സമ്മാനിക്കാന്‍ മറക്കാറില്ല. ഒരു ദിവസം അലീസാ രോഹിത്തിനോട് വിശേഷങ്ങള്‍
തിരക്കി.ബാങ്ക് ജോലിക്കാരായ റാമിന്റെയും ലീനയുടെയും ഏകമകന്‍. അവര്‍ രണ്ടു മതത്തില്‍
പെട്ടവര്‍ സ്നേഹിച്ചു വിവാഹിതരായി
.അതിനാല്‍ വീട്ടുകാരില്‍ നിന്നും ഒറ്റപെട്ടു എങ്കിലും അവര്‍ സന്തോഷത്തോടെ
ജീവിക്കുന്നു. അവര്‍ വളരെ സ്നേഹത്തോടെ ഏകമകനെ വളര്‍ത്തിയത്.
നീണ്ടു കിടക്കുന്ന പുഞ്ചപാടങ്ങളുടെ അപ്പുറമാണ് അന്നയുടെ വീട്.പപ്പാ,മമ്മി
രണ്ടു ഏട്ടന്മാര്‍ ഇതാണ് അന്നയുടെ ലോകം അവരുടെ ഏല്ലാം പുന്നാരകുട്ടി. ആരുകണ്ടാലും
ഒന്നുകൂടിനോക്കുന്ന സുന്ദരികുട്ടി. പക്ഷെ പഠിക്കാന്‍ മണ്ടിയാണ്. അങ്ങനെയാണ് അന്ന
രോഹിത്തിന്റെ അടുത്ത് ടൂഷന്‍ പഠിക്കാന്‍ എത്തുന്നത്.രോഹിത്ത് പഠിക്കാന്‍ മിടുക്കന്‍
നന്നായി പാട്ട് പാടും സ്കൂളില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട കുട്ടി.
അന്നക്കുംരോഹിത്തിനും അധികനാള്‍
വേണ്ടിവന്നില്ല പഠനം പ്രണയത്തിലേക്കു വഴിമാറാന്‍. ഒരു ദിവസം രോഹിത്തിന്‍റെ മമ്മി
അവരുടെ സംസാരം കേള്‍ക്കാന്‍ ഇടയായി. പഠനമല്ല അവരുടെ സംസാരം എന്ന് മനസ്സിലാക്കാന്‍
ലീനയ്ക്ക് അധികസമയം വേണ്ടിവന്നില്ല.അനുഭവം ആണല്ലോ ഗുരു.ലീന ഭര്‍ത്താവിന്‍റെ മുന്‍പില്‍
വളരെ ശാന്തമായി കാര്യങ്ങള്‍അവതരിപ്പിച്ചു. അവര്‍ ഒരു തീരുമാനം എടുത്തു രോഹിത്തിനെ
അടുത്ത സ്കൂള്‍ വര്‍ഷം ബോര്‍ഡിങ്ങില്‍ ആക്കാന്‍. സ്കൂള്‍ അടക്കാന്‍ ഇനി രണ്ടു മാസം
മാത്രം.ഇന്നി മുതല്‍ ടൂഷന് വരണ്ട എന്ന് അന്നയോടു പറഞ്ഞു.രോഹിത്തും അന്നയും
പിടിക്കപെട്ടു എന്ന് അവര്‍ക്ക് മനസിലായി.നെഞ്ചു പൊട്ടുന്ന സങ്കടവുമായി അവര്‍ പിരിഞ്ഞു എങ്കിലും പാടവരമ്പിലും സ്കൂള്‍
യാത്രയിലും അവര്‍ അക്ഷരങ്ങളിലൂടെ ദൂത് കൈമാറി. സ്കൂള്‍ അടച്ചപ്പോള്‍ കൂട്ടുകാരുമായി
ചക്കരമാവിന്‍റെ ചുവട്ടില്‍ കളിക്കുമ്പോള്‍ നോട്ടങ്ങളിലൂടെ സ്നേഹം പങ്കുവെച്ചു.
സ്കൂള്‍ തുറന്നപ്പോള്‍ രോഹിത്ത് ബോര്‍ഡിങ്ങിലേക്ക് പോയി എങ്കിലും അവധിക്കാലത്തിനു
വേണ്ടിഅവര്‍ കാത്തിരുന്നു.സ്കൂള്‍ ജീവിതംഅവസാനിച്ചപ്പോള്‍ തുടര്‍ പഠനത്തിനായ്
രോഹിത്ത് ദൂരേക്ക് യാത്രയായി. എങ്കിലും അവരുടെ സ്നേഹം മുന്നോട്ടു പോയികൊണ്ടിരുന്നു.ഇടക്ക്
എപ്പോളോ സുഹൃത്തിന്‍റെ ഒരു ലെറ്റര്‍ കിട്ടി രോഹിത്തിനു കാര്യം എന്താണെന്നു അറിയാന്‍
നാട്ടിലേക്കു തിരിച്ച രോഹിത്തിനെ കാത്തിരുന്നത് തന്‍റെ പ്രിയപ്പെട്ട അന്നയെ
തനിക്ക് നഷ്ടപെടുന്നു എന്ന വാര്‍ത്തയാണ്. നാളെ അന്നയുടെ വിവാഹം ആണ് ഒരു നോക്ക് കാണാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല
കാരണം അന്ന വീട്ടു തടങ്കലില്‍ ആയിരുന്നു.രോഹിത്ത് ആകെ തകര്‍ന്നുപോയി.പിന്നീടു ഒരു
നല്ല കൌണ്‍സിലിംഗ് വേണ്ടി വന്നു രോഹിത്തിനെ ഒന്ന് കരകയറ്റാന്‍.രോഹിത്ത് പഠനം പൂര്‍ത്തിയാക്കിവിദേശത്ത്
ജോലിക്ക് പോയി എന്നാലും അന്നയുടെ ഓര്‍മ്മകള്‍ അവനെ നുള്ളിനോവിച്ചു കൊണ്ടിരുന്നു.
അന്നയും ഇടക്കൊക്കെ രോഹിത്തിനെ ഓര്‍ക്കുമായിരുന്നു.ഇതിനിടയില്‍
അന്നയ്ക്ക് ഒരു കുഞ്ഞു പിറന്നു പിന്നീടുള്ള അവളുടെ ദിനങ്ങള്‍ സന്തോഷത്തോടെ മുന്നോട്ടു
പോകുമ്പോള്‍ ദുരന്തമായി ഒരു വാഹനാപകടം അന്നയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി.
അവള്‍ക്കു ഭര്‍ത്താവിനെ നഷ്ടമായി. പിന്നീടുള്ള അവളുടെ ജീവിതം സ്വന്തം വീട്ടിലേക്കു
പറിച്ചുനടപെട്ടു .കൂട്ടുകാരില്‍ നിന്നു വിവരം അറിഞ്ഞ രോഹിത്തിന്റെ നോവുകള്‍ക്ക്
മൂര്‍ച്ചയേറി . അതോടെ അവന്‍ കൂടുതല്‍ മൂകനായി.ഈ രോഹിത്തിനെ ആയിരുന്നു നമ്മള്‍
എന്നും സ്റ്റേഷനില്‍ വച്ച് കണ്ടുമുട്ടിയിരുന്നത്. രോഹിത്തിന്‍റെ കഥകള്‍
കേട്ടപ്പോള്‍ അലീസക്കും ഉള്ളില്‍ ഒരു നീറ്റല്‍ അനുഭവപെട്ടു. അലീസാ തനിക്കു
പറ്റുന്ന രീതിയില്‍ എല്ലാംഅവനെ സമാധാനിപ്പിച്ചു .
അലീസയെ കാണുമ്പോള്‍ രോഹിത്തും ശ്രദ്ധിക്കാറുണ്ടായിരുന്നു കാരണം അന്നയുടെ
എന്തെക്കെയോ ഒരു സാമ്യം അവളില്‍ കണ്ടിരുന്നു .പിന്നീട് അലീസയോടോതുള്ള നിമിഷങ്ങളില്‍
രോഹിത്ത് തന്‍റെ വിഷാദ ഭാവങ്ങളോടു വിടപറയാന്‍ തുടങ്ങിയിരുന്നു .ഓരോദിവസം
കഴിയുമ്പോളും അവര്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു.അലീസയുടെ മുന്‍പില്‍ ചിലപ്പോള്‍
കൊച്ചുകുട്ടികളെപോലെ അവന്‍ പിണങ്ങി . അലീസാ മറ്റുള്ളവരോട് സംസാരിക്കുന്നതോ നോക്കുന്നതോ
പോലും ചിലപ്പോള്‍ അവനെ ദേഷ്യം പിടിപ്പിച്ചു. നന്നായി ചിത്രംവരക്കുമായിരുന്ന അലീസാ
അതില്‍ നിന്നുപോലും പിന്മാറാന്‍ അവന്‍ പ്രേരിപ്പിച്ചു.കാരണം അവളുടെ മനോഹരമായ
ചിത്രങ്ങള്‍ ഇഷ്ടമായി എന്ന് ആരെങ്കിലും പറയുന്നത് അവനു സഹിക്കാന്‍ പറ്റാതെ വന്നു.സ്നേഹം
ബന്ധനമായി മാറിയ അവസ്ഥ.അവനോടുള്ള ഇഷ്ടം കൊണ്ടു തന്‍റെ ചിത്രം വര അവള്‍ ഉപേക്ഷിച്ചു
അത്രക്കും അവന്‍ അലീസയുടെ ജീവിതത്തിന്റെ ഭാഗമായി.പിന്നീടുള്ള ഓരോ പ്രഭാതവും അവര്‍ക്ക്
വേണ്ടി സ്രഷ്ടിച്ചതുപോലെ തോന്നി. അവധിക്കാലം ചിലവഴിക്കാന്‍ അവര്‍ ഒരുമിച്ചു
നാട്ടില്‍ പോകാം എന്ന് തീരുമാനിച്ചു സമയമായപ്പോള്‍ അലീസക്ക് അവധി ലഭിച്ചില്ല.
രണ്ടു പേര്‍ക്കും വല്ലാത്ത വീര്‍പ്പുമുട്ടല്‍ സങ്കടം പറയാന്‍ പറ്റുന്നില്ല
രോഹിത്ത് നാട്ടിലേക്കു യാത്ര തിരിച്ചു.
നാട്ടില്‍ എത്തിയ രോഹിത്ത് അലീസയെ
മറന്നപോലായി ഒരു വിവരവും ഇല്ല.ഒരു മിസ്സ്കാല്‍ എങ്കിലും വന്നെങ്കില്‍.നാട്ടിലേക്കു
വിളിക്കാന്‍ നമ്പര്‍ അറിയില്ല സങ്കടത്തോടെ അവന്‍റെതിരിച്ചുവരവിനായി കാത്തിരുന്നു.ഒരു
അവധി ദിവസം കൂട്ടുകാരി റെസിയയുടെ അടുത്ത് പോയി അലീസയുടെ ഏറ്റവും പ്രിയപ്പെട്ട
കൂട്ടുകാരിയാണ് അവള്‍.അവിടെ വച്ച് അത്യാവിശ്യമായിവീട്ടിലേക്കു ഒന്ന് സംസാരിക്കാന്‍
സ്കയ്പ് തുറന്നപ്പോള്‍ ആദ്യം കണ്ണില്‍
പെട്ടത് രോഹിത്തിന്റെ ഫോട്ടോ ആയിരുന്നു.പേര് റാംഎന്നും അവള്‍ വേഗം ആ കാള്‍
തുറന്നു ഒരു മണിക്കൂര്‍ സംസാരിച്ചതുംകട്ട് ചെയ്ത ശേഷം “I miss u da” എന്ന് പല തവണ
എഴുതിയിരിക്കുന്നതും അലീസാ ഒരു തീക്കനല്‍ കൊണ്ടു കുത്തേറ്റപോലായി.റെസിയയോട് അവള്‍ രോഹിത്തിനെകുറിച്ച് ചോദിച്ചു അവര്‍ ഫേസ്
ബുക്കില്‍ പരിജയപെട്ടിട്ടു ഒരു മാസം ആയി എന്നും ചാറ്റിങ്ങും സംസാരവും എല്ലാം അവള്‍
പറഞ്ഞു
അലീസാക്കു
നെഞ്ചു പിളരും പോലെ തോന്നി എങ്കിലും ഒന്നും പറയാതെ അവള്‍ അവിടെ നിന്നും പോന്നു.കാരണം
റെസിയ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയയിരുന്നു .അവളെ വേദനിപ്പിക്കാന്‍ മനസു
വന്നില്ല എങ്കിലും അലീസാ റസിയയോടു പറഞ്ഞു ഫേസ് ബുക്ക് കൂട്ടുകാരെ സുക്ഷിക്കണം സ്നേഹം നടിക്കുമ്പോള്‍ പിന്നിലെ ചതികുഴിയില്‍ വീഴരുത് (രോഹിത്തിനെ പോലുള്ളവര്‍) എന്ന് കൂട്ടി ചേര്‍ക്കാന്‍
അലീസാ മറന്നില്ല.സ്നേഹത്തിനു ഇത്രയും വലിയ വില കൊടുക്കണം എന്ന്
അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കല്‍ പോലും ആത്മാര്‍ത്ഥമായ് അവനെ ഇഷ്ടപെടില്ലയിരുന്നു
രോഹിത്ത് അവധി കഴിഞ്ഞു നാട്ടില്‍നിന്നും തിരിചെത്തി .അതിനു മുന്‍പേ അലീസാ
ദൂരെയുള്ള ഓഫീസിലേക്ക് മാറിയിരുന്നു .തന്‍റെ മുന്‍പില്‍ സ്നേഹത്തിന്‍റെ മൂടുപടം
അണിഞ്ഞിരുന്ന രോഹിത്തിനെ ഉള്ളിന്റെ ഉള്ളില്‍ അവള്‍ ഒരുപാടു ഇഷ്ടപെട്ടിരുന്നു
അങ്ങനെ അലീസാ ആ മെട്രോസ്റ്റേഷനോടും യാത്രപറഞ്ഞുപിന്നീടു അലീസാ ഒരിക്കലും ഇങ്ങനെ
ഉള്ള കപട മുഖങ്ങളെ കണ്ടു മുട്ടന്‍ ശ്രമിച്ചില്ല.അനുഭവം ആണല്ലോ ഏറ്റവും വലിയ ഗുരു. ഇതുപോലുള്ള
കപടമുഖങ്ങള്‍ എത്ര കണ്ടാലും ഇന്നും പഠിക്കാത്തവരും നമ്മുടെ സമൂഹത്തില്‍ ഒരുപാട്
ഉണ്ട്
ഇപ്പോള്‍ നാട്ടില്‍ ഭര്‍ത്താവും
മക്കളുമൊത്തു സുഖമായി കഴിയുന്നു.എങ്കിലും വല്ലപ്പോളും ഒരു ഓര്‍മ്മപെടുത്തല്‍ പോലെ രോഹിത്ത് മനസ്സില്‍ തെളിയാറുണ്ട് .അവളുടെ
ആദ്യത്തെയും അവസാനത്തേയും പ്രണയമായി.
കാലികം, ഇന്ന് നടക്കുനതും ഇതൊക്കെ തന്നെയാണ്, ഇതൊക്കെ കണ്ടും പഠിച്ചും വളർന്നാൽ നന്നൂ, അല്ലേൽ നാളെ ഏതെങ്കിലും വഴിവക്കിൽ നമ്മുടെ മക്കളെ നമുക്ക് കാണാം,
ReplyDeleteആശംസകൾ
ഇന്നത്തെ സാമൂഹ്യജീവിതം ഇങ്ങനെയൊക്കെയാണ്.
ReplyDeleteനേർ രേഖയിൽ പറയാതെ പറഞ്ഞിരുന്നെങ്കിൽ കഥ ഒന്നുകൂടി നന്നായേനെ.
അക്ഷരത്തെറ്റുകൾ ഉണ്ട്. തിരുത്തുമല്ലോ?
ഉണ്ണിയേശുവിന്റെ നാട്ടിലെ വിശേഷങ്ങൾ എമ്പാടും കാണുമല്ലോ എഴുതാൻ...വരട്ടെ ഓരോന്നായി
ഇന്നിൻറെ നേര്
ReplyDeleteThanks All
ReplyDelete