Wednesday, October 29, 2014

ചവിട്ടുപടികള്‍


                                               
ഒരേ പടികെട്ടിലിരുന്നു സംസാരിച്ചപ്പോള്‍  എല്ലാം ശ്രദ്ധയോടെ കേട്ടു .സ്നേഹത്തിന്റെ പൂക്കളം തീര്‍ത്തു .ഒരാള്‍ ആദ്യ പടിയിലും ഒരാള്‍ അവസാന പടിയിലും നിന്നപ്പോള്‍ പറഞ്ഞത് പലതും കേട്ടില്ല .മനസിലാക്കിയത് പലതും മറ്റൊന്നായിരുന്നു . അവിടെ നിന്നും സഞ്ചാരത്തിന്റെ ദൂരം കൂടിവന്നു .ചിലപ്പോള്‍ നമ്മുടെ ജീവിതത്തിലും ഇതൊക്കെയാണ് സംഭവിക്കുന്നത് .ഒരേ പടിയിലിരുന്നു സംസാരിക്കേണ്ടത് പല പടികളിലിരുന്നു സംസാരിക്കുമ്പോള്‍ സൗഹൃദമായാലും കുടുംബജീവിതമായാലും , ഏതു തരം ബന്ധങ്ങളായാലും ശിഥിലമായികൊണ്ടിരിക്കും .നഷ്ടമാക്കിയാല്‍ പിന്നെ നേടാന്‍ കഴിയാത്തവ .....നല്ല ബന്ധങ്ങളെ ഒരിക്കലും നഷ്ടമാക്കതിരിക്കുക ....പിന്നീടു ഓര്‍ത്ത് വിലപിച്ചിട്ട് കാര്യമില്ല .......!!!!!

Wednesday, October 22, 2014

തിരിച്ചറിവ്


ഇലകൊഴിയും ശിശിരത്തില്‍
വിരുന്നിനെത്തിയ ദേശാടനകിളികള്‍ 
കലപില കൂട്ടിയപ്പോള്‍ ആ ചില്ലയിലിരുന്നു 
കേള്‍ക്കുവാനെ കഴിഞ്ഞിരുന്നുള്ളു 
ആരവങ്ങള്‍ ഒഴിഞ്ഞ അരങ്ങുപോലെ നിശബ്ദമായിരുന്നു 
കടലോളം കനലെരിയുമ്പോഴും ആ മാനസം
ഇനിയവര്‍ വരുമ്പോള്‍ താന്‍ കാണില്ലയെന്ന സത്യം
സ്വയം തിരിച്ചറിഞ്ഞ ഒരു കൊച്ചു കിളി .........!!!!

Thursday, October 16, 2014

ഉയരം


ഉയരമില്ലാത്തവരുടെ  ഉയരം അവര്‍തന്‍ നന്മയിലും
ഉയരമുള്ളവരുടെ ഉയരകുറവ്  ഞാനെന്ന ഭാവത്തിലും 

Tuesday, October 7, 2014

പൈങ്കിളി


ചിത്രവര്‍ണ്ണ കൂടൊരുക്കി കാത്തിരിക്കും പൈങ്കിളി
പഞ്ചവര്‍ണ്ണ ചിറകുവീശി പാറിവായെന്നരുകിലായ് ....
സ്നേഹമാകും സൗഹൃദത്തിന്‍ തേന്‍നുകര്‍ന്ന്  പോയിടാം
സാന്ത്വനത്തിന്‍ തൂവല്‍സ്പര്‍ശമേകി ഞാന്‍ നിന്നിടാം ....!!!!

Friday, October 3, 2014

ആരവങ്ങള്‍


ആഘോഷതിമര്‍പ്പുകള്‍ക്കിടയിലെ ആരവങ്ങള്‍
എന്‍റെ ശബ്ദത്തെ അലിയിച്ചു കളഞ്ഞു
ഒറ്റപ്പെടലിന്റെ  വേദനയില്‍ പിടയുമ്പോഴും
അവരുടെ പൊട്ടിച്ചിരിയില്‍ ഞാന്‍ സ്വയമില്ലാതായി .....!!!!

Wednesday, September 24, 2014

ഘടികാരം


സമയം ഇല്ലാത്തവര്‍ക്ക് വേണ്ടി ഞാന്‍ ഒരു മതില് കെട്ടി 
ആ മതിലില്‍ വലിയൊരു ഘടികാരവും വച്ചു 
അതില്‍ സമയം നോക്കിയവര്‍ പലരും വിലപിച്ചു 
നഷ്ടമാക്കിയ ആ നിധിയെ ഓര്‍ത്ത്കൊണ്ട് 
ഒരിക്കലും വീണ്ടുകിട്ടാത്ത ഒന്നായിരുന്നു 
വൈകിയെത്തിയ തിരിച്ചറിവുകളുടെ ഘടികാരം ...!!!!!

Tuesday, September 23, 2014

തീച്ചൂളയിലുരുകുന്ന പുഞ്ചിരി



                                                 സഹനങ്ങളുടെ തീച്ചൂളയില്‍ ഉരുകികൊണ്ടിരുന്ന ആ മുഖത്ത് വിടര്‍ന്നു നിന്ന പുഞ്ചിരി മാത്രമായിരുന്നു എല്ലാവരും വായിച്ചെടുത്തത് പലതും അക്ഷരങ്ങളായി പുസ്തകതാളുകളില്‍പ്രത്യക്ഷപ്പെട്ടപ്പോള്‍ പലരും കളിയാക്കി .ഭ്രാന്തിന്റെ ആരംഭമാണെന്ന് .പിന്നീടു ആരും കാണാത്ത താളുകളിലായി കുറിച്ചുവക്കല്‍ .ആകസ്മികമായി കണ്ടുമുട്ടിയ പ്രശസ്തനായ ഒരു നിരൂപകന്‍ ആ വരികളിലെ അര്‍ത്ഥവും ഭംഗിയും വ്യാപ്തിയും തിരിച്ചറിഞ്ഞു. ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോള്‍ എല്ലാവരും നല്ല എഴുത്ത് എന്നുവാനോളം പുകഴ്ത്തി. ആ പുസ്തകം പല അവാര്‍ഡുകളും നേടി .ഉയരങ്ങളുടെ കൊടുമുടികള്‍ താണ്ടുമ്പോളും തീച്ചൂളയില്‍ ഉരുകുന്ന പുഞ്ചിരിക്കുന്ന മുഖം അവളുടെതായിരുന്നുവെന്നു ആരും തിരിച്ചറിഞ്ഞില്ല .
                 
                                     " ഇങ്ങനെ കാണാതെ പോകുന്ന എത്രയെത്ര മുഖങ്ങള്‍ നമുക്കുചുറ്റും
ഉണ്ടാകും "