Saturday, March 23, 2013

പ്രണയനൊമ്പരം



പ്രണയത്തിനുള്‍ച്ചൂടറിയുവാന്‍ 
പ്രണയകല്ലോലിനിയില്‍നീന്തിവരൂ 
പ്രണയമൊരു തൂവല്‍സ്പര്‍ശമെന്ന്‌
പ്രണയദിനങ്ങളില്‍ക്കരുതുന്നവര്‍ 

മഴക്കായ്കാക്കും വേഴാമ്പലാ-
യെന്നുംകാത്തിരുന്നവരാണവര്‍ 
കണ്ടുമുട്ടും നിമിഷങ്ങളില്‍
സ്നേഹപ്രളയം തീര്‍ത്തവര്‍  

ആദ്യമാദ്യമമൃതായ്സ്നേഹ-
മാവോളം പാനംചെയ്തവര്‍ 
ഇടവപ്പാതിപോലാര്‍ത്തലച്ചു
ഇടമുറിയാതെ പെയ്തുപോയ് 

ദൂരെനിന്നു കാണുമ്പോഴും
ഇടനെഞ്ചിന്‍ സ്പന്ദനങ്ങള്‍
ഇടിമുഴക്കംപ്പോലെക്കേള്‍ക്കാം
അവര്‍തന്‍ കര്‍ണ്ണപുടങ്ങളില്‍ 

വേര്‍പിരിഞ്ഞൊരു നാളില്‍ 
രണ്ടുധ്രൂവങ്ങളിലേക്ക് യാത്രയായ്
പ്രണയനൊമ്പരങ്ങള്‍ പേറിടും
കനത്തഭാണ്ഡത്തിന്‍ ഭാരവുമായ് 

മുന്നെനടന്നവരുടെ കാലടിപ്പാടുകള്‍ 
നിണംപൊടിച്ചുതെളിഞ്ഞുനിന്നുമണ്ണില്‍ 
ഓര്‍മ്മകളില്‍ കൂടുക്കൂട്ടിയകിളികളല്ലോ
അലഞ്ഞുനടന്നതാ വനാന്തരങ്ങളില്‍

മധുരമുള്ളനോവിന്‍റെചിന്തയെ 
ചിത്രമായ്‌ചില്ലിട്ടുവെച്ചവര്‍ 
അലങ്കരിക്കുവാന്‍ഹാരംതേടി 
അലഞ്ഞുതളര്‍ന്നവര്‍മടക്കയാത്രയായ് 

6 comments: